Pages

October 12, 2020

ഭ്രാന്ത് പിടിപ്പിക്കുന്ന ജോലി തിരക്ക്

 

ഒരു വൈദികന് സംഭവിക്കാവുന്ന വലിയ ഒരു വിപത്ത് ഭ്രാന്ത് പിടിപ്പിക്കുന്ന ജോലി തിരക്കാണ്. ജോലിയെ പ്രാർഥനയ്ക്ക് പകരമാക്കുക അവന്റെ ആത്മീയ പതനത്തിന്  ഇടവരുത്തുന്ന പ്രധാനകാരണം. ഒരു സമയത്ത് സോഷ്യൽ സർവീസിൽ മൂക്കറ്റം മുങ്ങി ജീവിച്ചിരുന്ന ഒരു പുരോഹിതൻ ഉണ്ടായിരുന്നു. ജോലിഭാരം വർദ്ധിച്ചപ്പോൾ അദ്ദേഹം ആദ്യം സേവനം പ്രാർഥനയ്ക്ക് പകരം ആക്കി. പിന്നീട് ഇട ദിവസങ്ങളിൽ ബലിയർപ്പണം മുടക്കി തുടങ്ങി. പിന്നീട് ഞായറാഴ്ച കുർബാനയ്ക്ക് പോലും കക്ഷിക്കു സമയം കിട്ടാതായി. ജോലി ഭാരത്തിൽ  സഹായിക്കാൻ സന്തതസഹചാരിയായ ഒരു സെക്രട്ടറിയും ഉണ്ടായിരുന്നു. ചുരുക്കത്തിൽ ഭാരതമൊട്ടാകെ അറിയപ്പെടുന്ന വൈദികൻ പൗരോഹിത്യം ഉപേക്ഷിച്ചു... ഭാരത കത്തോലിക്കരെ ഒട്ടാകെ  ഞെട്ടിപ്പിച്ച ഒരു സംഭവമായിരുന്നു അത്. 🌷🌼

 പലതരം ആവേശങ്ങൾ ആണ് തിരക്കിലേക്ക് നയിക്കുന്നത്. ചിലർക്കു  ബസിലിക്കകൾ കെട്ടിപ്പൊക്കുക; കെട്ടിടങ്ങൾ പണിത് കൂട്ടുന്നത്. ചിലർക്ക് സംഘടനാ പ്രവർത്തനങ്ങൾ,  മറ്റു ചിലർക്ക് മേശ വിരുന്നുകൾ,  പ്രസംഗങ്ങൾ,  കമ്മിറ്റി യോഗങ്ങൾ; ചിലർക്ക് ഇനിയും ഒരിക്കലും തീരാത്ത പിരിവ്, ഭരണപരമായ ബദ്ധ പാടുകൾ, മണിക്കൂറുകൾ  നീളുന്ന ഓഫീസ് ജോലി, പെരുന്നാളുകൾ,  ഇനിയും ചിലർക്ക് പള്ളിപണി,  പാരിഷ് ഹാളുകൾ,  സാമൂഹ്യ ചടങ്ങുകൾ, ഇടവക വിരുന്നുകൾ. ഇവ അഭിവൃദ്ധിയുടെ അടയാളങ്ങൾ ആവാം. പക്ഷേ അവ ആത്മാവിനെ  ഹനിക്കുന്നവയും ആവാം. എത്ര വലിയ ഒരു അപകടമാണ് ഇത്.

ആത്മീയതയ്ക്ക് എതിരു നിൽക്കുന്ന ഒരു ദൂഷ്യം ഉണ്ട്. ആവശ്യത്തിലേറെ പ്രവർത്തിക്കുന്നതാണത്.. ഗ്രീക്ക് ഫിലോസഫർ അരിസ്റ്റോട്ടലിന്റെ  വാക്കുകളാണിവ. ക്രിസ്തു ചൈതന്യം കുറയുന്നിടത്തും  ഒഴിയുന്നിടത്തും  ആണിത് സംഭവിക്കുക. അങ്ങനെ പ്രായോഗിക മാത്ര പുരോഹിതനും അതി കർമ്മനിരത യുടെ പ്രഘോഷകനുമായ പുരോഹിത വാസ്തുശിൽപ വിദഗ്ധനുമൊക്കെ ജന്മം കൊള്ളുന്നു. തീർച്ചയായും,  ഇവർ പറയുന്നത് അധ്വാനമാണ്. പക്ഷേ പ്രാർത്ഥനയല്ല. പ്രാർത്ഥന ഇല്ലാത്ത പുരോഹിതൻ പ്രാണൻ ഇല്ലാത്ത ആത്മാവ് പോലെയാണ്.

പിയൂസ് പതിനൊന്നാമൻ മാർപാപ്പ മേൽപ്പറഞ്ഞ അവസ്ഥയെ കുറിച്ച് വളരെ കൃത്യമായ ഒരു നിരീക്ഷണം നടത്തിയിട്ടുണ്ട്. സ്വയം വിശുദ്ധികരിക്കുന്നതിന് പകരം ഒരു വൈദികൻ പ്രത്യേക ആവശ്യത്തെ സദാ  ഭരണത്തിൽ മേൽ ബാഹ്യ തലങ്ങൾക്കായി സമയം,  സൗകര്യങ്ങൾ,  സ്വാധീനങ്ങൾ,  ഇവയൊക്കെ  ഉപയോഗിക്കുമ്പോൾ, എത്ര ആദരണീയമായി തോന്നിയാലും, അയാൾ ചെന്നെത്തുന്നത് വളരെ അപകടകരമായ ഒരു സ്ഥിതിവിശേഷത്തിൽ ആയിരിക്കും. "സ്വയം വിശുദ്ധികരിക്കുക എന്നതാണ് വൈദികന്റെ  പ്രഥമ ധർമ്മം. ബാഹ്യ പ്രവർത്തനങ്ങളുടെ ചുഴിയിൽ ചെന്നുപ്പെട്ട് പ്രഥമവും പ്രധാരവുമായ ധർമ്മം വേണ്ടവിധം നിർവഹിക്കാൻ സാധിക്കാത്ത സാഹചര്യങ്ങൾ ചെന്നെത്തുന്ന പല വൈദികരും ഉണ്ട്. ഇതിൽ ഉള്ള നമ്മുടെ ഉത്കണ്ഠയും  ആശങ്കയും  മറച്ചുവയ്ക്കാനാവുന്നതല്ല"

പന്ത്രണ്ടാം പിയൂസ്  മാർപാപ്പ.

January 31, 2020


നീ ഓര്‍ക്കുന്നുവോ സഖി ഓര്‍ക്കുന്നുവോ
നിന്നെ ഒരുപാടു സ്നേഹിച്ച ഈ തോഴനെ
നീ ഓര്‍ക്കുന്നുവോ സഖി ഓര്‍ക്കുന്നുവോ
നിന്നെ ഒരുപാടു പ്രേമിച്ച ഈ തോഴനെ
നീ ഇല്ലാതെ നിമിഷങ്ങള്‍ വര്‍ഷങ്ങളായി
നീ ഓര്‍ക്കാതെ നിമിഷങ്ങള്‍ ഇല്ലാതെയായി
നീ ഓര്‍ക്കുന്നുവോ സഖി ഓര്‍ക്കുന്നുവോ

നിന്റെ ഒരു നോക്കിനായി
നിന്റെ ഒരു വാക്കിനായി
ഒരുപാടു നാളായി അലയുന്നു ഞാന്‍
എല്ലാം അറിഞ്ഞിട്ടും മറന്നുപോയോ
അതോ മനപൂര്‍വ്വമായി നീ മറന്നതാണോ
നീ ഓര്‍ക്കുന്നുവോ സഖി ഓര്‍ക്കുന്നുവോ

നമ്മള്‍ ഒരുമിച്ചതും നെയ്ത സ്വപ്നങ്ങളും
പിന്നിട്ട സുന്ദര സായാഹ്നവും
എല്ലാം അറിഞ്ഞിട്ടും അകന്നുപോയോ
അതോ മനപൂര്‍വ്വമായി നീ അകന്നതാണോ
നീ ഓര്‍ക്കുന്നുവോ സഖി ഓര്‍ക്കുന്നുവോ
നിന്നെ ഒരുപാടു സ്നേഹിച്ച ഈ തോഴനെ

To those boys who left their girls for someone else.


First of all, you don't deserve to be respected because you don't know how to respect a woman. You liked her; you spent days and nights just to achieve her. You showed so much love and respect for her. When she was totally yours, you promised the future with her and you removed all insecurities from her. She was your world.
You showed much understanding that she felt you can never leave her. She introduced you to her family and friends. She posted every good thing about you. She started being the princess of her own world just because of you. She became serious about her future and goals. You were there in her mind 24/7. She attached herself with you so badly that she never thought about detachment. She relied on you for everything.
But one day you proved her that a guy can never be loyal. You provoked all bad ethics of a man in her. You disrespected the gender. You proved that people like you should not exist. You just left her for someone else. For your own selfishness? For a beautiful ass? For a beautiful face? For a perfect body? Or just because things were not working? You know your own lust and greeds can never be satisfied because there are no limits for beauty.
You just did a murder to someone's soul and you don't deserve a happy life. Maybe she can't tell to anyone how much she feels hurt but her soul cries in front of god daily. Karma will fuck you into million pieces that each piece will murder your soul million times and you will plead for love and happiness that you will never be going to get in your life. The day she will get heal will be the day of your countdown. She is not going to repeat the same mistake again and one day the right person will change her life and she will be a happy woman. Her rising will be the reason for your drowning just because of your regrets.



Courtesy: Ritabh

November 9, 2015

അമര്‍ അക് ബര്‍ അന്തോണി - പ്രേക്ഷക ചിന്ത

 Dear Nadrisha & Team
കുറച്ച് നാളുകൾക്ക്  ശേഷമാണു സിനിമ കാണാന്‍ തിയേറ്ററിൽ എത്തിയത്. പതിവ് ശൈലിയില്‍ ഉള്ള സിനിമകള്‍, "പുതുതലമുറ ഇങ്ങനെയാണ്...അല്ലെങ്കില്‍ അങ്ങനെ ആയിക്കൊള്ളണം" എന്നൊക്കെ തരത്തിലുള്ളവ എന്നെ മടുപ്പിച്ചപോള്‍ നിറുത്താന്‍ ആഗ്രഹിച്ചതാണ് സിനിമ കാണുന്ന ഈ പരിപാടി. 'അമര്‍ അക് ബര്‍ അന്തോണി' എന്ന സിനിമ നാദിര്‍ഷായുടെ ആണെന്നറിഞ്ഞപോള്‍ വീണ്ടും മുകളില്‍ പറഞ്ഞ ആഗ്രഹത്തെ തല്‍ക്കാലത്തേക്ക് തിരസ്ക്കരിച്ചു കൊണ്ട് തിയ്യറ്റ്‌റിലെക്ക് പറന്നത്. ആ പ്രതീക്ഷക്ക് മങ്ങലേല്‍ക്കാതെ തന്നെ സിനിമ ഇഷ്ടപ്പെട്ടു. സിനിമയില്‍ മറ്റുള്ള ചേരുവകള്‍ വേണ്ടത് തന്നെയാണ്.. എന്നാലും അതിലെന്നെ സ്പര്‍ശിച്ച ത്രെഡ് ഇന്നത്തെ സമൂഹത്തിനു വിചിന്തന വിഷയമാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥിരമായി ട്രെയിന്‍ യാത്ര ചെയ്തിരുന്ന എന്നെയും എന്‍റെ സുഹൃത്തുക്കളെയും നടുക്കിയ സംഭവത്തെ പറ്റി ഞാന്‍ ഓര്‍ത്തുപോയി. ആ സമയത്ത് ഞങ്ങളുടെ എല്ലാവരുടെയും മനസ്സില്‍ ഉണ്ടായിരുന്ന പ്രതിയോടുള്ള വികാരമാണ് നിങ്ങള്‍ ആ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സ്വന്തം കുടുംബത്തില്‍ സംഭവിക്കുമ്പോഴേ നമുക്ക് വിഷയമാകുന്നുള്ളൂ എന്ന മലയാളികളുടെ സ്വഭാവത്തെ ചിത്രം ഒരിക്കല്‍ കൂടി ഓര്‍മ്മപെടുത്തി. എന്തുകൊണ്ടാണ് നാദിര്‍ഷയെപോലെ ഉള്ളവര്‍ ഇത്രയും കാലം കാത്തിരിക്കേണ്ടിവന്നത് എന്നറിയില്ല. നല്ല സിനിമകള്‍ നല്ല നിരീക്ഷണങ്ങളുടെ കൂടെ സമ്മാനമാണ്. ആക്ഷേപഹാസ്യത്തിലൂടെ എല്ലാ ഓണക്കാലത്ത് ഞങ്ങളെ ഓരോരോ കാര്യങ്ങളെ ഓര്‍മിപ്പിച്ചിരുന്ന അങ്ങേക്ക് കുറെ നാളുകള്‍ വേണ്ടി വന്നു ചലച്ചിത്രമെന്ന മഹാവിസ്മയത്തിലേക്ക് ലയിച്ചു ചേരാന്‍. ഒരുപാടു സന്തോഷമുണ്ട്, അങ്ങയെ പോലെ ഉള്ളവരെ ഇപ്പോഴെങ്കിലും മലയാള സിനിമ തിരിച്ചറിയുന്നു എന്നറിഞ്ഞതില്‍. എല്ലാവിധ ഭാവുകങ്ങളും.....

July 12, 2014

നല്ല പ്രസംഗം


ഇന്ന് നല്ല ഒരു ദിവസം ആണ്...12-07-2014.. രാവിലെ വയലിൽ അച്ഛൻ നടത്തിയ പ്രസംഗത്തിൽ പരാമർശിച്ച, എന്നെ സ്പർശിച്ച ശകലം..

മനുഷ്യമനസുകൾ നാലു തരത്തിലാണ്  അറിയപ്പെടുന്നത്...

1.അറിവില്ലാത്തവരും അറിവില്ലാത്ത കാര്യം അറിയാതെ ഇരിക്കുന്നവരും.
2.അറിവില്ലാത്തവരും അറിവില്ല എന്ന കാര്യം അറിയുന്നവരും.
3.അറിവുള്ളവരും അറിവുള്ള കാര്യം അറിയാതെ ഇരിക്കുന്നവരും.
4.അറിവുള്ളവരും അറിവുള്ള കാര്യം അറിയുന്നവരും.

1.അറിവില്ലാത്തവരും അറിവില്ലാത്ത കാര്യം അറിയാതെ ഇരിക്കുന്നവരും.
        ഇങ്ങനെ ഉള്ളവരെ നമുക്ക് വിഡ്ഢികൾ എന്ന് വിളിക്കാം. ഇങ്ങനെയുള്ളവരെ പഠിപ്പിക്കാൻ സാധിക്കില്ല.. അവരെ ഒഴിവാക്കുക.
 
2.അറിവില്ലാത്തവരും അറിവില്ല എന്ന കാര്യം അറിയുന്നവരും.
       ഇങ്ങനെ ഉള്ളവരെ നമുക്ക് പാവങ്ങൾ എന്ന് വിളിക്കാം.പഠിക്കാൻ അവസരം ലഭിച്ചാൽ ഇവര പ്രശോഭിക്കും.

3.അറിവുള്ളവരും അറിവുള്ള കാര്യം അറിയാതെ ഇരിക്കുന്നവരും.
       ഇങ്ങനെ ഉള്ളവരെ ഉറങ്ങുന്ന സിംഹങ്ങൾ എന്ന് വിളിക്കാം. ഒന്ന് ഉണർത്തുകയെ വേണ്ടു.

4.അറിവുള്ളവരും അറിവുള്ള കാര്യം അറിയുന്നവരും.
      ഇങ്ങനെ ഉള്ളവരെ ബുദ്ധിമാന്മാർ എന്ന് വിളിക്കാം.നാടിന്റെ പുരോഗതി നിർണയിക്കുന്ന ഘടകം.
ഈ നാലു കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ വെച്ച് പഠിക്കുമ്പോൾ എല്ലാ ഘട്ടത്തിൽ കൂടിയും നമ്മൾ സഞ്ചരിക്കുന്നുണ്ട്. 
ഈ ലോകത്തെ മാധ്യമസംസ്കാരം ലോകം മുഴുവനും ഇരുട്ടിലാണ് എന്ന പ്രതീതിയിൽ വാർത്തകൾ നൽക്കുന്നു.
തിന്മയായത് മാത്രം വാർത്തയാകുന്നു...ആര് നന്മ ചെയ്താലും അതിനു പ്രസക്തിയില്ല.. എന്നാൽ ചെറിയ ഒരു തിന്മ അന്നത്തെ പ്രധാനവാർത്തയാകുന്നു.. ചർച്ചയാക്കുന്നു.
നമുക്ക് നൻമ പ്രചരിപ്പിക്കാൻ ഉത്സുകരാകം...

May 26, 2014

അരുതേ ഈ ക്രൂരത .....

സാമൂഹികമായും സംസ്കാരപരമായും മുന്നിട്ടു നില്‍ക്കുന്ന കേരളത്തിലെ ഇന്നത്തെ അവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഞാന്‍ എഴുതാന്‍ ആഗ്രഹിക്കുന്നത്. ചരിത്രപരമായി നാട്ടില്‍ നിലനിന്നിരുന്ന പല സാമൂഹിക വ്യവസ്ഥികളെ ഉപഭോഗസംസ്കാരത്തിന്റെയും പാശ്ചാത്യവത്കരണത്തിന്റെയും പേരില്‍ നമ്മില്‍ പലരും തള്ളി പറയുകയും ആട്ടിപുറത്താക്കുകയും ചെയ്തു കഴിഞ്ഞു  ഈ വസ്തുത മറച്ചു വെച്ച് കൊണ്ട് ഈ സദാചാര പ്രവൃത്തിയുടെ നേർക്കുള്ള അതിക്രമങ്ങളെ വിമർശിക്കാൻ നമുക്ക് അനുവാദം ഇല്ല.നമ്മുടെ സിനിമ സീരിയൽ രംഗത്ത് ഉണ്ടായ മാറ്റാതെ നമുക്ക് വിശകലനം ചെയ്യാം. പണ്ടെത്തെ സിനിമകളെകാളും അവതരണത്തിലും ആശയത്തിലും ഒത്തിരി മാറ്റങ്ങൾ ഇന്നത്തെ സിനിമകളിൽ കാണാൻ സാധിക്കും. പക്ഷെ മൂല്യങ്ങളുടെ കാര്യത്തിൽ ആ പുരോഗതി നഷ്ടപെടുത്തി കൊണ്ടിരിക്കുന്നു. കാരണം പഴയ സിനിമകൾ ആ കാലഘട്ടത്തിൽ ഉപയോഗിക്കാൻ സാധ്യമായ എല്ലാ വിഭവങ്ങളെയും ഉൾപെടുത്തി സിനിമ നിർമ്മിച്ചു എങ്കിൽ ഇന്നത്തെ തലമുറ അതിലും നുതനമായ രീതിയിൽ സിനിമകൾ നിർമ്മിക്കെണ്ടതാണ്. അതിനു പകരം അപക്ക്വമായ രീതികൾ  കൊണ്ട് ഇന്നത്തെ തലമുറയെ വഴിതെറ്റിച്ചു കഴിഞ്ഞിരിക്കുന്നു. വൈകാരികമായ ചില വ്യക്തി നിമിഷങ്ങളെ സങ്കീർണമായ് അവതരിപ്പിച്ചു "മോഡേണ്‍" സിനിമ എന്നാ വിശേഷണത്തെ നേടി എടുക്കാൻ മത്സരിക്കുമ്പോൾ ഓർക്കുക "ഇത് ഒരു അസുഖം ആണ് ചികൽസിച്ചു മാറ്റേണ്ട രോഗം" സീരിയൽ രംഗം ഇതിൽ നിന്ന് ഒട്ടും വിഭിന്നമല്ല. മതപരമായ ആശയങ്ങളോട് ഈ കാലഘട്ടങ്ങളിൽ ഭയങ്കരമായ പ്രണയം ചില സംവിധായകർക്ക് തോന്നുന്നത് വളരെ ശോച്ചനിയമാണ്. പ്രശസ്തിക്ക് വേണ്ടിയും ക്ലിക്ക് ചെയുന്നതിന് വേണ്ടിയും നടത്തുന്ന ഇത്തരം ആശയങ്ങളെ ജനങ്ങള് പുച്ചിച്ചു തള്ളും എന്ന് ഉറപ്പാണ്‌. എങ്കിലും നമ്മുടെ പുതു തലമുറ ഇതൊകെ കണ്ടു ഇതാണ് ഇവിടെങ്ങളിൽ നടക്കുന്നതെന്ന് കരുതും.അവർക്ക് ആശ്വാസമാകാൻ ഇടമുള്ള ഇവിടെങ്ങളിൽ നിന്ന് അസ്വസ്ഥതയും അകട്ടിനിർത്തപെടേണ്ട സാമൂഹ്യ വിപത്തുകളിലെക്കു ചെന്ന് ചാടുകയും ചെയ്യും.

ഈ അടുത്ത കാലത്ത് എന്റെ സുഹൃത്തിന്റെ ഭാര്യയുടെ വാചകം ആണ് എന്നെ ഏറെ ശ്രദ്ധിച്ചത്. അവരുടെ മകൾക്ക് ബിയർ കഴിക്കാൻ വല്ലാത്ത കൊതിയാണ്. തക്കം കിട്ടിയാൽ ഇച്ചായന്റെ സേഫിൽ നിന്ന് അവൾ എടുത്തു കുടിക്കും എന്ന്.. വളരെ പ്രഹത്ത്വപരമായി എന്നോട് ഇത് അവർ അവതരിപ്പിച്ചു എങ്കിലും എനിക്ക് അഭിമാനം ഒന്നും തോന്നയില്ല പകരം വരാൻ പോകുന്ന ദുരന്തത്തെ ഓർത്തുപോയി. ഇത് ഒരു പെണ്‍ക്കുട്ടി ചെയ്തത് കൊണ്ട് ഒന്നുമല്ല ഞാൻ സ്തബ്ദ്നായത് തെറ്റ് ആര് ചെയ്താലും അത് തിരുത്തേണ്ടതാണ്‌. അതിനു പകരം ആ അമ്മ ഇങ്ങനെ പറയുമ്പോൾ വേദന ഉള്ളവാക്കുന്നു. പല മാതാപിതാക്കളും ഇങ്ങനെ വിശാലമായി ചിന്തിക്കുന്നവരാണ് കാരണം അവരുടെ ചെറുപ്പകാലങ്ങളിൽ ചെയ്തത് ഒക്കെ വെച്ച് താരതമ്യം ചെയുമ്പോൾ ഇതൊകെ എത്ര നിസാരമാണ് അല്ലെ.

തുടരും...

May 22, 2013

കടലില്‍ നിന്ന് വീണ്ടെടുത്ത്‌.....

വേദനകള്‍ എപ്പോഴും അവിചാരിതമായി നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നതല്ല. അതിനു പിന്നില്‍ ഇപ്പോഴും എപ്പോഴും  ഓരോ കാരണങ്ങള്‍ ഉണ്ട്. ആദ്യമൊക്കെ എനിക്കത് മനസിലായിരുന്നില്ല വെറുതെ ദൈവത്തെ ചോദ്യം ചെയ്തും ശപിച്ചും  കടന്നുപോകയായിരുന്നു പതിവ്. എന്നാല്‍ എനിക്ക് ഇപ്പോള്‍ മനസില്ലായി ഓരോ കാര്യങ്ങള്‍ പഠിപ്പിക്കുന്നതിന് വേണ്ടിയാണു നമുക്ക് കയ്പ്പുള്ള അനുഭവങ്ങള്‍ എന്ന് തോന്നുന്നത് സംഭവിക്കുന്നത്‌. സത്യത്തില്‍ അത്ര കയ്പുളവാകുന്നതല്ല.

ഞാന്‍ പതിവില്‍ നിന്ന് ഏറെ വിഭിന്നമായാണ് ഈ കാലയളവില്‍ ജീവിച്ചു പോന്നത്. കൃത്യമായ പ്രാര്‍ത്ഥനയും കഠിനമായ അദ്ധ്വാനവും കൊണ്ട് എന്റെ ജീവിതത്തില്‍ ഞാന്‍ സ്വസ്ഥതയും സന്തോഷവും അനുഭവിക്കാന്‍ സാധിക്കും എന്ന തോന്നല്‍ കൊണ്ട് അങ്ങനെ ജീവിച്ചു. എന്റെ ഗുരു നിര്‍ദേശിച്ച മൂന്ന് മാസത്തെ സമയം ആണ് എന്നോട് ഈ വിധത്തില്‍ ജീവിക്കാന്‍ എന്നോട് ഉപദേശിച്ചത്. മൂന്ന് മാസം വളരെ പെട്ടെന്ന് സ്വായത്തമാക്കാന്‍ കഴിയുന്ന കാലയളവാണ് എന്ന് തെറ്റുധരിച്ചു. ആ ജീവിത ഗതിയിലേക്ക് മാറിയപ്പോഴാണ് എനിക്ക് അത് ബോധ്യമായത് ഒന്നും എളുപ്പമല്ല എന്ന്. ഇത് വരെ ഉള്ള കാലത്ത് ഞാന്‍ കരുതിയിരുന്നത് പ്രാര്‍ത്ഥന ഏറ്റവും എളുപ്പമുള്ള ജോലിയാണ്. ബുദ്ധികൊണ്ട് ഞാന്‍ പലതും അളന്നു മുറിച്ചു പട്ടികകളായി സൂക്ഷിച്ചു. മറ്റുള്ളവര്‍ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞപോള്‍ വളരെ ലാഘവത്തോടെ സമ്മതിച്ചു. പക്ഷെ അവരോടു സംസാരിക്കാന്‍ വേണ്ടി ഞാന്‍ എടുത്ത വചന ഭാഗങ്ങള്‍ എല്ലാം എനിക്ക് വേണ്ടിയായിരുന്നു. എന്നോട് തന്നെയാണ് സംസാരിച്ചിരുന്നത്.  യാന്ത്രികമായി പ്രാര്‍ത്ഥിച്ചിരുന്ന ഞാന്‍ അറിയാതെ ആത്മാവില്‍ തൊട്ടറിഞ്ഞു പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. ഓരോ കാര്യങ്ങളും ചെയുന്നതിന് മുന്‍പ് നിശബ്ദമായി ഇരുന്നു ദൈവസ്വരത്തിന് കാതോര്‍ക്കുന്ന ശൈലി എന്നില്‍ രൂപപെട്ടു..

ദൈവത്തിന്റെ ഹിതമറിയാതെ, അനേഷിക്കാതെ, സമ്പത്തിന്റെയും സൗന്ദര്യത്തിന്റെയും മുഖംമൂടി നോക്കിയാണ് എന്റെ ജീവിതത്തില്‍ കാര്യങ്ങള്‍ നിര്‍ണയിച്ചെങ്കില്‍ അവിടെ സന്തോഷവും സമാധാനവും കണ്ടെത്താന്‍ സാധിക്കില്ല. "കര്‍ത്താവ്‌ അരുളിച്ചെയുന്നു എന്റെ ചിന്തകള്‍ നിങ്ങളുടെതുപോലെ അല്ല. നിങ്ങളുടെ വഴികള്‍ എന്റേത് പോലെയുമല്ല. ആകാശം ഭുമിയെകാള്‍ ഉയര്‍ന്നു നില്‍ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടെതിനെകാളും ഉന്നതമെത്ര"  (ഏശയ്യാ 55:8-9)
ഈ വചനം ഇതുവരെയും ഒരു പ്രസംഗവേദികളില്‍ വെച്ച് ഞാന്‍ കേട്ടിട്ടില്ലായിരുന്നു. എനിക്ക് മനസിലായി നമ്മള്‍ വിചാരിക്കുന്ന പോലെ അല്ല ദൈവം തീരുമാനിക്കുന്നത്‌. എന്നെ വിളിക്കാന്‍ സാധ്യതയില്ലാത്ത മേഘലകളില്‍ ആയിരുന്നു ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ ദേവപുസ്തകത്തിലെ യോനായുടെ കഥ പ്രസക്തമാണ്‌.
വലിയൊരു  പട്ടണമായിരുന്നു നിനവേ, അക്രമവും അനീതിയും പെരുകിയപ്പോള്‍ അവിടുത്തെ ജനത്തെ മുന്നറിയിപ്പ് കൊടുക്കാനായി യോനായെ ദൈവം നിയോഗിച്ചു. പക്ഷെ യോനാ നിനവേയിലേക്കു പോയില്ല. അവിടെ തന്‍ അംഗീകരിക്കപെടുമോയെന്നും തന്റെ വാക്കുകള്‍ അവര്‍ ചെവിക്കൊളുമോയെന്നും യോന സംശയിച്ചു.അവരുടെ അനീതിയെപ്പറ്റി സംസാരിച്ചാല്‍ നിനവേനിവാസികള്‍ യോനായുടെ ജീവനെ തന്നെ ആപ്തകരമാവും എന്ന് ചിന്തിച്ചു. പരിഭ്രാന്തനായ യോന നിനവേയിലേക്കു പോകാതെ താര്ഷിഷിലെക്കുള്ള കപ്പലില്‍ കയറി ഒളിച്ചു. പക്ഷെ സ്വസ്ഥതയും സമാധാനവും കിട്ടിയില്ല. കടല്‍ ക്ഷോഭിച്ചു കപ്പല്‍ മുങ്ങുമെന്ന ഘട്ടത്തിലെത്തി. കപ്പല്‍ തീരതോടടുപ്പിക്കാന്‍ സാധിച്ചില്. ഒടുവില്‍ ആരാണ് ഈ ദുരന്തത്തിന് കാരണക്കാരന്‍ എന്നറിയാന്‍ കപ്പലില്‍ലുള്ളവര്‍ കുറിയിട്ടു നോക്കി. കുറി യോനയ്ക്ക് വീണു. രക്ഷപെട വേറെ മാര്‍ഗം ഒന്നും കാണാതെ ആയപ്പോള്‍ അവര്‍ യോനയെ കപ്പലില്‍ നിന്നും കടലിലെക്കെറിഞ്ഞു. പ്രക്ഷുബ്ദമായ കടല്‍ ശാന്തമാവുകയും ചെയ്തു.
ദൈവം എവിടേക്ക് വിളിച്ചുവോ അവിടെയാവണം നമ്മുടെ ശുശ്രുഷ, അതിനു തയ്യാറാവാതെ തനിക്ക് സന്തോഷം നല്‍ക്കുന്നിടത്തെക്ക് മാത്രം പോകുന്ന വ്യക്തിക്ക് സ്വസ്ഥതയും വളര്‍ച്ചയും ലഭിക്കില്ല എന്ന് എനിക്ക് ബോധ്യമാക്കി തന്നു.   

March 5, 2013

അഞ്ജലി....

സ്നേഹത്തിന്റെ ആഴം ഞാന്‍ അറിയാന്‍ തുടങ്ങിയത്  അവളിൽ നിന്നാണ്. എത്രയോ നാള്‍  അവളറിയാതെ ഞാന്‍ നീരീക്ഷിചു..പിന്നിട് കുറെയെറെ നാള്‍ അവളോട് കൂട്ടുകുടി നടന്നു പക്ഷെ നിഷ്കളങ്കയായ അവള്‍ക്ക് തിരിച്ചറിഞ്ഞില്ല എനിക്ക് അവളോട്‌ ആഴമാര്‍ന്ന സ്നേഹമാണെന്ന്.. അവള്‍ ഒന്നും പറഞ്ഞില്ലെങ്കിലും അവളിലെ നന്മയെ എനിക്ക് വര്‍ണ്ണിക്കാതിരിക്കാന്‍ ആവില്ല. സ്വന്തമാക്കാന്‍ പലവട്ടവും ഒരുങ്ങിയെങ്ങിലും എന്നിലെ ഭയം അതിനു അനുവദിച്ചില്ല..

പിന്നിട് പല മുഖങ്ങൾ എന്റെ ജീവിതത്തെ സ്പർശിച്ചു എങ്കിലും അവളെ പോലെ ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷെ മറ്റുള്ളവർ അവളെ പറ്റി പറഞ്ഞിരുന്നത് അത്ര സുഖമുള്ള കാര്യങ്ങൾ ആയിരുന്നില്ല. അന്നെന്റെ മനസ്സിൽ അതൊന്നും വിശ്വസിക്കാൻ സാധിച്ചില്ല.. അത്മസുഹൃത്തിനെ പോലും അവിശ്വസിച്ചു തള്ളിപറഞ്ഞു. പിന്നിട് എനിക്ക് മനസ്സിലായി അവർ പറഞ്ഞിരുന്നത് എല്ലാം സത്യം ആയിരുന്നു. വളരെ പുരാതനമായ സമ്പന്നതറവാട് ആയിരുന്നു അവളുടേത്‌. എന്റെത്‌  പട്ടിണിയുടെയും ദാരിദ്രത്തിന്റെയും ഈറ്റില്ലവും. എന്നിട്ടും അവൾ എന്നോട് അടുപ്പത്തിൽ തന്നെ പെരുമാറിയിരുന്നത്. പക്ഷെ ഇപ്പോൾ മനസില്ലായി എല്ലാവരുടെ  ജീവിതത്തിലും വസന്തക്കാലം എന്നൊന്ന് ഉണ്ട്. അത് തിരിച്ചറിയുന്നവന് ജീവിത വിജയം നേടിയെടുക്കാം.

വിവാഹദിവസം അമ്പലത്തിലേക്കുള്ള യാത്രയിൽ ആയിരുന്നു സ്വപ്നങ്ങളുടെ തുടക്കം.പക്ഷെ ആ സന്തോഷകരമായ നിമിഷങ്ങൾക്ക് അധികം ആയുസ്സില്ലായിരുന്നു...മരണത്തിലേക്കുള്ള പാതയായിരുന്നു അതെന്നു ആർക്കും തോന്നിക്കാൻ കഴിയാതെ പോയതും ഞെട്ടലിന്റെ ആക്കം വർദ്ധിപ്പിച്ചു. എതിരെ വന്നിരുന്ന ലോറി അവളുടെ ഹൃദയത്തിലൂടെ കയറിയിറങ്ങിയപ്പോൾ ഒടുങ്ങിയത് അവളുടെ മാത്രം സ്വപ്‌നങ്ങൾ ആയിരുന്നില്ല. നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ അവളുടെ ചേതനയറ്റ ശരീരത്തിലേക്ക് നോക്കി നിന്നപ്പോൾ കരിഞ്ഞുപൊടിയുകയായിരുന്നു. പൂക്കളാൽ അലംകൃതമായ ആ ശരീരത്തിലേക്ക് നോക്കി നിശബ്ദനായി നിന്നു തൊഴുതു.

പൂക്കളെ സ്നേഹിച്ച പെണ്‍കിടാവേ 
പൂവുകൾക്കുള്ളിൽ നീ മാഞ്ഞതെന്തേ...?
പൂവാംങ്കുരുന്നിള്ള പോലെ നിന്നെ
കണ്ടു ഞാൻ മോഹിച്ചു നിന്നതല്ലേ...
  

March 4, 2013

O ente Sneha Nadha

--
*Thanks and Regards,*
*
*

October 24, 2012

"ചെറിയ കാര്യത്തില്‍ വിശ്വസ്തത കാണിച്ചത്‌ കൊണ്ട് നിന്നെ ഞാന്‍ വലിയകാര്യങ്ങള്‍ ഏല്‍പ്പിക്കുന്നു.(ലുക്കാ 19 :17)"

കുറെ ഏറെ നാളുകള്‍ക്കു ശേഷം ആണ് ഞാന്‍ നാട്ടില്‍ തിരിച്ചു എത്തിയത്...കോര്‍പ്പറേറ്റ് ചിന്തകളുടെ നടുവില്‍ നിന്ന് തിരിച്ചു പോന്നപ്പോള്‍ ആണ് എനിക്ക് മനസിലായത് ഞാന്‍ എത്ര മാത്രം എന്റെ സുഹൃത്ത് ബന്ധങ്ങളില്‍ നിന്ന് അകലെ ആണ് എന്ന്... ഔപചാരികതയുടെ പേരില്‍ മണിക്കൂറോളം ഫോണിനു മുന്നില്‍ കളഞ്ഞു എന്നത് സത്യമാണ് എങ്കിലും...അവരെ നേരിട്ട് കാണുമ്പോള്‍  മാത്രം ആണ് ആ സര്‍കിളില്‍ നിന്ന് എത്ര മാത്രം അകലെ ആണ് എന്ന് തിരിച്ചറിവ് വരുന്നത്.. പ്രവാസികളായി മറുനാട്ടില്‍ താമസിക്കുന്ന എന്റെ മറ്റു ആളുകള്‍ക്കും സമാനമായ പ്രശ്നം ഉണ്ടാവാം..

June 5, 2010

അനുപമ സ്നേഹമാണ് അമ്മ... "ആവേ മരിയ........"

ഈ ജന്മം മതിയാവുമോ അമ്മേ...
നിന്നെ സ്നേഹിച്ചു കൊതിതീര്‍ന്നതില്ല
സംഗീതം മതിയാവുകയില്ല
നിന്‍ സ്നേഹം വര്‍ണ്ണിപ്പതാവതുണ്ടോ
എന്‍ ഇടനെഞ്ചില്‍ പിടയുന്ന സ്നേഹം
കാഴ്ചയായി  ഈ ജീവിതം....

ഇത്ര നാളുകള്‍ അമ്മേ കാത്തിരുന്നല്ലോ
എന്റെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിച്ചല്ലോ
എന്റെ പേര് ചൊല്ലി എനിക്കായി നീ പ്രാര്‍ത്ഥിച്ചല്ലോ.....
നിന്റെ പ്രാര്‍ത്ഥന എന്റെ പ്രാണനെ വീണ്ടെടുത്തല്ലോ
നിന്റെ സ്നേഹം എന്റെ ജീവനെ നേടി തന്നല്ലോ
ദൂര്‍ത്തനായി പാപവഴികളില്‍ ഞാന്‍ നടന്നപ്പോള്‍
യേശുവിന്‍ തിരു മാര്‍ഗ്ഗമേകാന്‍ നീ തുണച്ചല്ലോ.....

ആവേ  മരിയ...........

May 26, 2010

അരികില്‍ നീ വന്ന നാള്‍ മുതല്‍

വിട പറയും വരെ സ്നേഹം അതിന്റെ ആഴങ്ങള്‍ അറിയുന്നില്ല..

ഓരോ വേര്‍പാടും മരണത്തിന്റെ മുന്‍ അനുഭവമാണ്‌ , കമ്പാര്‍ട്ട്മെന്റിന്റെ ജാലകപാളികള്‍ക്ക്  അപ്പുറവും ഇപ്പുറവുമായ്‌ മിഴികളില്‍ പരസ്പരം നഷ്ടപ്പെട്ടു നില്‍ക്കുകയാണ്  നമ്മള്‍.

അതാ ദൂരെ ഒരു പച്ച വിളക്ക് തെളിയുന്നു, നീണ്ട വിലാപം പോലെ മുഴങ്ങുന്ന ചൂളം വിളി....ചക്രങ്ങള്‍ നീങ്ങി തുടങ്ങുമ്പോള്‍ കൈവിട്ടു പോകുന്ന ജനലഴികളില്‍ പിടിച്ചു നീ കുറെ ദൂരം നീ ഓടുന്നു...പിന്നെ നിന്റെ കണ്ണെത്താത്ത മേഘങ്ങളിലേക്ക് നിന്റെ പ്രിയപ്പെട്ട ഒരാള്‍ അലിയുന്നു....

പണ്ട് നമ്മള്‍ ഒരുമിച്ചു മണിക്കൂറുകള്‍ ചിലവിട്ടപ്പോള്‍...പിന്നെ നിന്റെ സംഗീതത്തിനു കാതോര്‍ത്തു അത് ഒരികലും അവസാനിക്കരുതെ എന്ന പ്രാര്‍ത്ഥനയോടെ ടെലിഫോണിനു മുന്നില്‍ നിന്നപ്പോള്‍ നാം അറിഞ്ഞില്ല..നാം ഇത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന്....

എന്റെ ആത്മസുഹൃത്തേ നീ അരികില്‍ ഉണ്ടാവുക എന്റെ സന്തോഷത്തിലും ദുഃഖത്തിലും, പാതിവഴിയില്‍ ആരും ആരെയും വിട്ടു പോകരുത്....കാരണം സൌഹൃദം അത് മരണത്തിലും അവസാനിക്കാത്ത ഉടമ്പടിയാണ്.....വേര്‍പാടിന്റെ മിഴിനീര്‍മുത്തുകള്‍ വിതുമ്പി നില്‍ക്കുന്ന ഈ ഹൃദയത്തിന്  മറ്റൊരു സുനാമി സൃഷ്ടിക്കുന്നതിനു മുന്‍പ് ഒരു വാക്ക്.....

ജീവിതത്തെ  സ്നേഹിക്കുക അതിന്റെ എല്ലാവിധ കൈപ്പോടും മധുരതോടും കൂടെ...കാരണം ജീവിതം അത് മനോഹരമാണ്, സ്നേഹികാന്‍ ആരൊക്കെയോ ഉള്ളത് കൊണ്ട്  തികച്ചും അര്‍ത്ഥപൂര്‍ണം...ആരാലോ സ്നേഹിക്കപെടുന്ന കൊണ്ട്  ദൈവീകവും....

ഒരികലും മരിക്കാത്ത മരിച്ചാലും മറക്കാത്ത നമ്മുടെ സൌഹൃദത്തിന്റെ ഓര്‍മ്മക്കായി........
സ്വന്തം സ്റീഫ്ന്‍ ഡിഫി...

April 8, 2010

ജെസ്സി

പ്രഭാതം ഉദിച്ചുയരുന്നു.....പക്ഷികളുടെ കളകള നാദത്തിനു പകരം വണ്ടികളുടെ ചീറിപ്പായുന്ന ശബ്ദം കേട്ടപ്പോള്‍ ആണ് താന്‍ ഈ നഗരത്തിലേക്ക് വന്നത് എന്തിനാണ് എന്ന് സാംസണ്‍നു മനസിലായത് ...ഉറക്ക ചടവ് മാറ്റി കട്ടിലില്‍ നിന്ന് എഴുനേറ്റു ജനാലപ്പാളിയുടെ അരികിലേക്ക് നടന്നു ആ വിരി ഒന്ന് മാറ്റി ആ നഗരത്തെ ഒന്ന് വീക്ഷിച്ചു...ആരോടും ഒരു കടപാടും, കരുണയും, സ്‌നേഹവും, സഹാനുഭുതിയും, കാണിക്കാതെ നടന്നകലുന്ന, ജീവിതങ്ങള്‍ പച്ചപിടികാന്‍ മോഹിച്ചു പ്രിയപെട്ടതെല്ലാം വിട്ടു അകന്നു ചേക്കേറുന്ന ഈ നഗരത്തെ എനിക്ക് എന്താ വിളികുക എന്ന് അറിയില്ല....ആരെയും പരിചയമില്ലാത്ത സ്‌കൂളില്‍ ആദ്യ ദിവസം പോകുന്ന കുട്ടിയെ പോലെ...അറിയപെടാത്ത ആളുകളുടെ ഇടയില്‍ അപരിചിതനെ പോലെ കടന്നു വരുന്ന സഹപ്രവര്‍ത്തകനെ പോലെ ആണ് സാംസണ്‍ ചിന്തിച്ചു ....
ജീവിത വഴിത്താരയില്‍ കണ്ട്മുട്ടിയ മുഖങ്ങളില്‍ വേറിട്ട ഒരു മുഖമായിരുന്നു ജെസ്സിയുടെത്...വിടപറഞ്ഞു പിരിഞ്ഞപോഴും മനസ്സില്‍ ദുഖത്തെ ഒളിപ്പിച്ച് നിറുത്തി  പുഞ്ചിരിയോടെ അവളെ യാത്ര അയച്ചപ്പോഴും അവന്റെ കണ്ണില്‍ നിന്ന് കണ്ണീര്‍ പോഴിയുന്നില്ലയിരുന്നു....എന്തിനു വേണ്ടി ആയിരുന്നു ഇതെല്ലം....?? അവന്‍ സ്വയം ചോദിച്ചു കൊണ്ടിരുന്നു ....പെട്ടന് ഓരോ കാര്യങ്ങള്‍ അവന്റെ മനസിലേക്ക് വന്നു ...ആദ്യമായി അവളെ കണ്ടുമുട്ടിയ ആ സ്‌കൂള്‍  മുറ്റത്തേക്ക് പോയി...അന്ന് അവിടെ സ്‌കൂളിന്റെ വാര്‍ഷിക ദിനം ആഘോഷികുകയാണ്... സാംസണ്‍ ആ പ്രോഗ്രാമിന്റെ ഡാന്‍സ് കോടിനെറ്റ്ര്.. വര്‍ഷങ്ങളായി ക്ലാസിക്കല്‍ ഡാന്‍സ് പഠികുകയും പഠിപ്പികുകയും ചെയുന്ന തനിക്കു ഇത് ഒരു നിസാരമായ കാര്യമാണ്.. ആകെ ഉള്ള പ്രശ്‌നം ഇത് ഒരു ഗേള്‍സ് സ്‌കൂള്‍ ആണ്...തന്റെ ഗുരു കൂടി ഏല്‍പ്പിച്ചത് കൊണ്ട് ഒഴിവാകാന്‍ പറ്റിയില്ല... നേരിടുക തന്നെ എന്ന് കരുതി സാംസണ്‍ ആ സ്‌കൂള്‍  അങ്കണത്തിലേക്ക് കയറി ചെന്നു. ഹൃദ്യമായ സ്വീകരണം ആണ് ലഭിച്ചത്....താനും ഈ വിദ്യാലയത്തിലെ  പൂര്‍വ വിദ്യാര്‍ത്ഥി ആണ്....പണ്ട് ഈ സ്‌കൂളിന്റെ  ആരംഭത്തില്‍ നാലാം ക്ലാസ് വരെ മിക്‌സഡ് ആയിരുന്നു...അത് പിന്നിട് മാറ്റുകയും ചെയ്തു...
എല്ലാ ടീച്ചേര്‍സ് ഉം നല്ല തിരക്കില്ലാണ്...പലരെയും സംസന് പരിചയമുള്ളവരാണ് പക്ഷെ പരിചയം പുതുക്കാന്‍ നിന്നാല്‍ ഇന്ന് വൈകുന്നേരം നടകേണ്ട വാര്‍ഷിക ആഘോഷം  കുളമാവും... ഡാന്‍സിന്റെ ചുമതലയുള്ള ഒരു ടീച്ചര്‍ വന്ന് എന്നെ വിളിച്ചു അവര്‍ പ്രാക്ടീസ് ചെയുന്ന മുറിയിലേക്ക് കൊണ്ടുപോയി....ഏഴു കുട്ടികള്‍ ഉണ്ട് എല്ലാം പ്ലസ് ടു കുട്ടികള്‍ ആണ്... പലര്‍ക്കും പരിചയമുള്ളത് പോലെ....പക്ഷെ  എനിക്ക് ആരെയും പരിചയമില്ല....സാംസന്‍ അവരോടു അവര്‍ സെറ്റ് ചെയ്ത ഡാന്‍സ് കാണാന്‍ ആവശ്യപ്പെട്ടു; അത് അനുസരിച്ച് അവര്‍ കളിച്ചു....അതില്‍ ഒരു കാണു അവനെ തന്നെ നോക്കുന്നുണ്ടായിരുന്നു  അത് ജെസ്സിയുടെ ആയിരുന്നു..... നല്ല മുഖശ്രീ ഉള്ള  കുട്ടി...ആര് കണ്ടാല്ലും കണ്ണിമ്മ വെട്ടാതെ നോക്കി നിന്ന് പോകും....മുദ്രകളും ലക്ഷണങ്ങളും ഇത്രയും വ്യക്തമായി വേഷപകര്‍ച്ച ചെയുന്ന ഒരു പ്ലസ് ടു കുട്ടിയെ ഇതിനു മുന്‍പ് സാംസന്‍ കണ്ടിട്ടില്ല..... കുറെ തെറ്റുകള്‍ അവന്‍ തിരുത്തി....അങ്ങനെ ഒരു വിധം ഭാങ്ങിയാകി... ടീച്ചര്‍ക്ക് സന്തോഷം ആയി... സംസനെ കിട്ടിയത് അവരുടെ ഭാഗ്യം എന്ന് വരെ ആ ടീച്ചര്‍ പറഞ്ഞു....ജെസ്സിയെ പോലെ ഉള്ള കുട്ടികളെ നൃത്തം പഠിപ്പിക്കാന്‍ വളരെ എളുപ്പം ആണ് എന്ന് പറഞ്ഞു അവന്‍ അവിടെ നിന്ന് ഒഴിഞ്ഞു മാറി....    അല്ലെങ്കിലും ഈ പ്രശംസകള്‍ സംസന് അത്ര ഇഷ്ടമുള്ള കാര്യമല്ല......
ഉച്ചനേരം ആയി...ഭക്ഷണം കഴിക്കാന്‍  ഉള്ള  ഒരുക്കങ്ങള്‍ ടീച്ചര്‍ ചെയ്തു കഴിഞ്ഞിരുന്നു....പ്രതേക മുറിയില്‍ ഒരുകിയ മേശയില്‍ ഇരുന്നു സംസനും  കുട്ടികളും ഭക്ഷണം കഴിച്ചു...കഴിക്കുന്ന സമയം മുഴുവന്‍ അവള്‍ അവനെ പഠികുകയായിരുന്നു എന്ന് വേണം പറയാന്‍... അങ്ങനെ വൈകുന്നേരം പ്രോഗ്രാം വന്നെത്തി. വളരെ നന്നായി  ഡാന്‍സ് കളിച്ചു...അഭിനന്ദനങ്ങളുടെ പ്രവാഹം ആയിരുന്നു...പ്രോഗ്രാമിന് ശേഷം ചായ സല്കാരം ഉണ്ടായിരുന്നു.. അവിടെ വെച്ച് സാംസന്‍  ജെസ്സിക്ക് ഒരു ഓറഞ്ച് സമ്മാനിച്ചു അത് വേറെ ഒന്നും വിചാരിച്ചു കൊടുത്തതല്ല... അങ്ങനെ സംഭവിച്ചു പോയി...അതായിരുന്നു ആരംഭം.... (തുടരും)..

March 17, 2010

Travelogue


Dear readers,

Travelling is a passion for all of us. But some sort of accidents may happen on our roads. We are not expecting this for a while. But we have to face it unnaturally. I am speaking about the accidents which can burn our soul, not physically but 'Mentally'. This is my fictitious story which will happen recently in the post corona period. I started my journey with my colleague Nancy. We had done with my bullet. We start from my home native and there is no decided destination for us. Just started as a pleasant sightseeing trip. We go on this kind of trip like full life calendars. We travelled into a rural village called pandipath. The beauty spot of the forest lies there. As I said earlier, this is not a planned trip, but we do have backpacks for more than three days.


We begin at 6 o'clock and we felt very fresh. 

October 22, 2009

എന്റെ യാത്രകള്‍

എന്റെ യാത്രകള്‍ പലപ്പോഴും എന്നെ ഓരോ കാര്യങ്ങള്‍ പഠിപ്പിക്കുവാറുണ്ട്. ഈ യാത്രയില്‍ ഞാന്‍ കണ്ടത് യാത്ര അയയ്ക്കാന്‍ വരുന്ന പലതരം ആളുകളെ ആണ്. "കന്യാകുമാരിയില്‍ നിന്നും ബോംബെ വരെ പോക്കുന്ന കന്യാകുമാരി മുംബൈ സി എസ് റ്റി എക്സ്പ്രസ്സ് രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ അല്പസമയത്തിനുള്ളില്‍ എത്തി ചേരുന്നതാണ്...." റെയില്‍വേയുടെ സ്ഥിരം ഡയലോഗ്. എനിക്ക് സുപരിചിതമായ വാക്കുകള്‍ ആണിത്. പക്ഷെ മറ്റുള്ളവരുടെ ഹൃദയത്തില്‍ വേര്‍പാടിന്റെ അല്ലെങ്കില്‍ കണീരിന്റെ നനവ് ഉള്ളവാക്കുന്നതാണെന്ന് എനിക്കിപ്പോഴാണ് മനസിലായത്. ജീവിതത്തിന്റെ യാത്രയില്‍ നമ്മള്‍ ഒരു നാള്‍ എന്നെന്നേക്കുമായി യാത്രപോകേണ്ടവരാണ് എന്ന ജീവിത സത്യം നാമറിയാതെ വിസ്മരിക്കുന്നു അല്ലേ.........? അതിന്റെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇതുപോലെ ഉള്ള യാത്രകൾ.

അതാ അകലെ നിന്നും എല്ലാ പ്രതിബന്തങ്ങളെയും പൊട്ടിച്ചെറിയാനുള്ള വെമ്പലോടെ തീവണ്ടി എന്ന ട്രെയിന്‍ പ്ലാറ്റ്ഫോംലേക്ക് വരുന്നു.... വിങ്ങി പൊട്ടി നില്ക്കുന്ന ഹൃദയങ്ങള്‍ തേങ്ങലുകളായി മാറാന്‍ അധികസമയം ഇനി വേണ്ട...... യാത്രയാവുന്നവര്‍ പെട്ടെന്നു തന്നെ തങ്ങളുടെ പെട്ടികളുമായി വണ്ടിയില്‍ കയറി ഇരിക്കാൻ ഉള്ള തയ്യാറെടുപ്പുകൾ. മൂഖമായ അന്തരീക്ഷം. ആരും ആരുടേയും കണ്ണുകളില്‍ നോക്കി ഒരു വാക്കും പറയുന്നില്ല... എല്ലാവരും യാന്ത്രികമായ മനസോടെ അവരഅവരുടെ ജോലികളില്‍ മുഴുകി... ഇനിയും ഉണ്ട് പത്ത്‌ മിനിട്ട്.... കൂട്ടുകാര്‍ പലതരം തമാശകള്‍ പറയാന്‍ ശ്രമിക്കുന്നു........ പക്ഷെ പലതും പാളി..... അമ്മയുടെ കണ്ണുനീര് അവനെ കൂടുതല്‍ വേദനിപ്പിക്കുന്നു.... പോകുവാൻ ഉള്ള സമയം ആയി.. ദൂരെ പച്ചവെളിച്ചം... ചക്രങ്ങൾ നീങ്ങി തുടങ്ങുന്നു. ഇനി അടുത്ത വരവില്‍ ഇവിടെ പലരും പലതും അന്യമാവും.... ചിലപ്പോള്‍ ഈ ഞാന്‍ തന്നെ... പക്ഷെ യാത്രകള്‍ നമ്മുക്ക് ഒഴിവാകാന്‍ ആവുമോ??

July 10, 2009

ബാച്ച്ലെര്‍സ് പാര്‍ട്ടി - 2

പ്രിയപ്പെട്ട ഇടവക ജനമേ.... " എനിക്ക് നല്കിയ എല്ലാ നന്മകള്‍ക്കും ചെറിയ കുസൃതികള്‍ക്കും നന്ദി. എനിക്ക് പറയാന്‍ ഉള്ള തെല്ലാം ഞാന്‍ പ്രസംഗത്തില്‍ പറഞ്ഞു കഴിഞ്ഞു. എന്നെ യാത്രായക്കുന്നതില്‍ നിങ്ങള്‍ക്ക് നല്ല വിഷമം ഉണ്ട് എന്ന് അറിയാം പക്ഷെ ദൈവം വിളിച്ചതിന്റെ വിളി എനിക്ക് അനുസരിച്ചേ പട്ടു നിങ്ങളെ എന്റെ പുതിയ സ്ഥലത്തേക്ക് ക്ഷണിക്കുന്നു നിങ്ങളെ എല്ലാവരെയും ഞാന്‍ സര്‍വശക്തനായ ദൈവം അനുഗ്രഹികട്ടെ ആമ്മേന്‍" നല്ല പ്രായം ഒന്നും ഇല്ല, വ്യക്തമായിട്ട് കാര്യങ്ങള്‍ പറഞ്ഞ് അവസാനിപിച്ചു. അത്രയും മതി എനിക്ക് ഇഷ്ടമായി.....തുടര്‍ന്ന് നമ്മുടെ കൈക്കരന്മാരും സംഘടന ഭാരവാഹികളും ഒകെ പ്രസംഗം പറഞ്ഞ് തീര്‍ന്നു. പരിപാടി തീര്‍ന്നു പുറത്ത് ഇറങ്ങി.. കുറച്ചു സമയത്തിനുള്ളില്‍ പുതിയ അച്ഛന്‍ വന്നു. നല്ല പേഴ്സണാലിറ്റി കാണാന്‍ ഒരു മുറി സായിപ്പ്...... നല്ല ആദരവോടെ നമ്മുടെ പഴയ വികാരിയുടെ കൈ പിടിച്ചു കുലുക്കി അകത്തേക്ക് പോയി. ഇങ്ങനെ ഒരു പതിവുണ്ട് എല്ലാ പ്രവര്‍ത്തനങ്ങളും ഇനി പുതിയ ആള്‍ക്ക് ഏല്പിക്കും താക്കോല്‍ കണക്കുകള്‍ കുശല സംഭാഷണം തുടങ്ങിയവ, അച്ചന് ഒന്നേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ "നോക്കിയും കണ്ടും ഒകെ നിന്നാല്‍ കൊള്ളാം" പിറ്റെന്നു അച്ഛന്റെ വകയോട് കൂടി പുത്തന്‍ കുര്‍ബാന. കുര്‍ബാനയ്ക്ക് ശേഷം ഇടവകക്കാര് മുഴുവനും അച്ചന് ചുറ്റും കൂടി കുശല അന്വേഷണങ്ങള്‍ മറ്റും ആയി. അതിന് ശേഷം നമ്മുടെ ഇടവകയിലെ യുവജനങ്ങളെ കാണാന്‍ വന്നു. നമ്മുടെ യുവജനങ്ങളെ പറ്റി ഞാന്‍ ഒന്നും പറഞ്ഞില്ല അല്ലെ.? ഇത്രയും സല്‍സ്വഭാവികളായ മക്കളെ നമ്മുക്ക് ഇനിയും കാണാന്‍ സാധിക്കില്ല.. പക്ഷെ അതിന് ഇവര്‍ ഒകെ ഉറങ്ങണം എന്ന് മാത്രം. അച്ഛനെ കണ്ടു ഭവ്യതയോടെ എല്ലാവരും അടുത്തേക്ക് ചെന്നു... ഈശോ മിശിഹായിക്കു സ്തുതി.. അച്ചന് സന്തോഷമായി അല്ലെങ്ങിലും ഇപ്പൊ ഈ അച്ഛനമാര്‍ക്കു അവര്‍ക്ക്‌ സ്തുതി പറയുന്നവരെ ആണല്ലോ താല്‍പ്പര്യം. സന്തോഷം ആയി. എന്താ മക്കളെ പേര്‌.... ആദ്യം അത് അങ്ങ് പഠിച്ചേക്കാം "ആന്‍റണി......." "ബിബു......." "അനില്‍........" "സന്തോഷ്‌......." "പോള്‍സണ്‍...." "മാത്യു....." "സാംസണ്‍....." "ശ്യാം........" "സിനില്‍........." "സനിഷ്‌........" "സിജു.........." ഇനിയും ഒരുപാടു യുവജനങ്ങള്‍ ഉണ്ട് ട്ടോ ഈ ഇടവകയില്‍... പക്ഷെ അവരെ ഒകെ നമ്മുക്ക് വഴിയേ പരിചയപ്പെടാം ട്ടോ... പിന്നെ ഇവര്‍ക്ക്‌ ഒകെ ഓശാന പാടാന്‍ പെണ്‍കുട്ടികളുമുണ്ട്. നമ്മുടെ ഇടയിലെ യുവജനങ്ങളെ പറ്റി ഞാന്‍ എന്റെ ഒരു അഭിപ്രായം പറഞ്ഞോട്ടെ "വളരെ ഒരു മാനസിക അവസ്ഥകളുടെ ഉടമകളാണ് യുവജനങ്ങള്‍. ഇന്നത്തെ സമൂഹത്തില്‍ നിന്നു അംഗീകാരത്തിന് വേണ്ടി തങ്ങളുടെ തയ രീതിയില്‍ ചിന്തികുകയും പ്രവര്‍ത്തിക്കയും ചെയുന്ന ഒരു കൂട്ടര്‍ ചിലാരക്കട്ടെ ഒരു പെണ്‍കുട്ടിയുടെ അംഗീകാരം കിട്ടിയാല്‍ എല്ലാം തികഞ്ഞു എന്ന് ധരികുന്നവര്‍. ഇനി വേറെ ചിലര്‍ ഉണ്ട് മറ്റുള്ളവരെ പോലെ വളരാന്‍ ആഗ്രഹികുന്നവര്‍ പക്ഷെ തങ്ങളുടെ ചുറ്റുപാടില്‍ നിന്നു അങ്ങനെ നടകാതെ വിഷമിക്കുന്നവര്‍. ഈ കൂട്ടര്‍ക്കിടയില്‍ അസൂയയും ചില കാര്യങ്ങളോട് തെറ്റായ സമീപനങ്ങളും ഉണ്ടാവും." അങ്ങനെ ഉള്ള ഒരു കൂട്ടരേ നമ്മുക്ക് എവിടെയും കാണാന്‍ സാധിക്കും... അതുമൂലം തന്നെ ഒരു വിഭാഗീയത വളരെ പെട്ടെന്ന് തന്നെ രൂപപെടുകയും ശക്തി പ്രാപികുകയും ചെയ്യും. പണ്ടു മുതലേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടപ്പാകാന്‍ ശ്രമികുന്നതും ഇപ്പോള്‍ ഇരുതല വാള്‍പോലെ അവര്‍ക്ക്‌ ഏറെ തിരിഞ്ഞു നില്‍കുന്നതുമായ ഈ അടിസ്ഥാന മനുഷ്യ വ്യത്യാസം.. സാമ്പത്തികം ഈ വിഭാഗിയതയുടെമൂല കാരണമാവാം.. പിന്നെ വിദ്യാഭ്യാസം,പാര്‍പ്പിടം അങ്ങനെ പോകുന്നു ഘടകങ്ങള്‍. ഇങ്ങനെ ഉള്ള ചിന്തകള്‍ പള്ളിയിലെ യുവജനങ്ങളുടെ ഇടയിലും ഉണ്ട് എന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. പക്ഷെ അത് അത്ര ഈ ഇടവകയില്‍ പ്രകടമല്ലായിരുന്നു. അച്ഛന്‍ കുറെ നേരം യുവജനങ്ങളോട് സംസാരിച്ചു. അച്ഛനോട് തങ്ങളുടെ പ്രശ്നങ്ങള്‍ പറഞ്ഞു.. കേട്ടു കഴിഞ്ഞപ്പോള്‍ അച്ഛനും മനസിലായി ഇവര്‍ എന്ത് പാവം പിള്ളേര് ആണ് . അച്ഛന്റെ വിദേശ പഠനത്തില്‍ നിന്നു കിട്ടിയ അറിവ് വെച്ചു അച്ഛന്‍ പറഞ്ഞു ഇതു വരെ ഉള്ള അച്ഛന്‍ പറഞ്ഞ പോലെ അല്ല. ഞാന്‍ നിങ്ങള്‍ക്കു മുഴുവന്‍ ഫ്രീഡം തരുന്നു. നിങ്ങള്‍ ആണ് ഈ സഭയുടെ മുഘ്യമായ വസ്തു.

ബാച്ച്ലെര്‍സ് പാര്‍ട്ടി

മണ്‍മറഞ്ഞു പോയ പൂര്‍വികരുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു ഈ പോസ്റ്റ്........... ഇതു മലയോര ഗ്രാമമായ അരുവാരകുണ്ട്. പ്രകൃതി കനിഞ്ഞു ഇറങ്ങിയ സ്ഥലം.... കുടിയേറ്റ കച്ചവടക്കാര്‍ പ്രതേകിച്ചും തൃശൂരില്‍ നിന്നു. ഈ കച്ചവടക്കാര്‍ റോമന്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ ഉള്ളവര്‍ ആയിരുന്നു.. മനുഷ്യര്‍ക്ക്‌ ആവശ്യങ്ങളില്‍ വെള്ളവും വെളിച്ചവും വസ്ത്രവും പാര്‍പിടവും കഴിഞ്ഞാല്‍ പിന്നെ വേണ്ടത് ആരാധനാലയങ്ങളും അതിലുടെ വിദ്യാഭ്യാസവും ആണല്ലോ എന്റെ ചെറിയ ഒരു തത്ത്വം പറഞ്ഞതാ.... ഇതില്‍ പ്രധാനിയാണ്‌ വര്‍ക്കി ചേട്ടനും ജോസഫ്‌ ചേട്ടനും........... അവരുടെ ലക്ഷ്യം എണ കച്ചവടം തന്നെ. കാളവണ്ടികളില്‍ എണ കൊണ്ടു വന്നു പാണ്ടികാര്‍ക്ക് കൊടുക്കുകയാണ് ബിസിനസ്സ്... പിന്നിട് ഇത്ര ദൂരം കൊണ്ടു നടന്നു വില്‍ക്കുക എളുപ്പമില്ലത്തത് കൊണ്ടു അവര്‍ ഇവിടെ ഓരോ മുറി വാടകയ്ക്ക് എടുത്തു... നാട്ടില്‍ നിന്നു ഒരു പാടു കാളവണ്ടികളും നാട്ടുകാരും വന്നു പോയി... വര്‍ക്കി ചേട്ടനും ജോസഫ്‌ ചേട്ടനും വളരെ അടുത്തു അതിന് ഒരുപാടു കാര്യങ്ങള്‍ ഉണ്ടായിരുന്നു... അതില്‍ ഒന്നു അവരുടെ സൗഭാവാത്തില്ലേ വൈരുധ്യം ആയിരുന്നു. അങ്ങനെ ഇവര്‍ ഒത്ത്കൂടുന്നിടതെല്ലാം ചെറുകിട കച്ചവടകാര്‍ ഒത്തുകൂടി....എല്ലാം പണി തേടി നാടു വിട്ടവര്‍. എന്തായാലും വന്നു പെട്ടത് നല്ല സ്ഥലത്തു തന്നെ... കച്ചവടത്തില്ലേ ലാഭത്തിന്റെ അളവ് നാള്‍ക്കു നാള്‍ കൂടി വന്നു. അങ്ങനെ ഒരു ചെറിയ ജന്മിമാരായി രണ്ടു പേരും. അങ്ങനെ ഇരിക്കുന്ന സമയത്താണ് ഒരു പള്ളിയുടെ കുറവ് അവര്‍ക്ക് അനുഭവപെട്ടത്.... ഒരു കുര്‍ബാന കാണണമെങ്കില്‍ ഒത്തിരി ദൂരം നടക്കണം മാത്രമല്ല നമ്മുക്ക് മനസിലാവാത്ത ഭാഷയിലെ കുര്‍ബാനയും....ഇതു നമ്മുടെ പുതുപണകാര്‍ക്ക് സഹിച്ചില്ല.... അവര്‍ അച്ഛനോട് കാര്യം പറയാന്‍ പോയി, പക്ഷെ അച്ചന് നമ്മുടെ ഈ ഭാഷ അറിയില്ല അച്ചന് അച്ഛന്റെ ഭാഷയും പിന്നെ ഇംഗ്ലീഷും അറിയാം പെട്ടില്ലേ മഴപെയ്തപോള്‍ നാട്ടിലെ ഒരു സ്കൂളില്‍ കയറി നിന്നതെല്ലാതെ സ്കൂളുമായി കൂടുതല്‍ ബന്ധം രണ്ടാള്‍കും ഉണ്ടായിരുന്നില്ല... ഇവര്‍ക്കില്ല്ല എന്ന് വെച്ചാല്‍ പിന്നെ അവിടെ ആരുമില്ല എന്നര്‍ത്ഥം. പക്ഷെ പ്രേഷക ലക്ഷങ്ങളെ മാനിച്ചു അച്ഛനുമായി സംസാരിക്കാന്‍ പോയി... ബഹുരസമായിരുന്നു ആ സംസാരം എന്നത് ഊഹികാതെ തരമില്ല... എന്തായാലും അത് നടക്കാതെ വന്നപ്പോള്‍ സ്വന്തമായി ഒരു പള്ളി എന്ന ലക്ഷ്യത്തിലേക്ക് അവര്‍ നടന്നു കയറി........... അതാ വന്നു അരുവാര കുണ്ട് പള്ളി ആ ദേശത്തെ "ആദ്യത്തെ മലയാളം പള്ളി" എന്ന ഖ്യാദി നേടി....ഇപ്പൊ എല്ലാവരും വിചാരിച്ചു ഈ പള്ളി ഇവര്‍ ഒറ്റയ്ക്ക് കെട്ടിയതാണ് എന്ന്. എന്നാല്‍ അങ്ങനെ പണം ചിലവാക്കുന്നവരല്ല ഇവര്‍. യഥാര്‍ത്ത കച്ചവടകാര്‍ ആണ് എന്ന് തെളിയിച്ചു.... ഇവര്‍ ഇവരുടെ സങ്കടങ്ങള്‍ എല്ലാം അവരുടെ പള്ളിയില്‍ പോയി ഉണര്‍ത്തിച്ചു അങ്ങനെ ആ ഇടവകക്കാര്‍ നല്കിയ പണം ഇതിനായി ഉപയോഗിച്ചതാണ്.... അതിലും ലാഭം കിട്ടിയിടുണ്ടോ എന്ന് ആര്‍കും അറിയില്ല.... കാലം കടന്നു പോയി... പത്ത് പേരു ഉള്ള ഇടവക അങ്ങ് വളര്‍ന്നു. ഇന്നു അത് 1000 കവിഞ്ഞട്ടുണ്ടാവും... ഇന്നു ഇവര്‍ ഇവിടത്തെ അറിയപെടുന്ന രണ്ടു വ്യക്തികളായി മാറി... കാലം ഉരുണ്ടപ്പോള്‍ പല സ്ഥാപനങ്ങളും പള്ളിക്കുണ്ടായി...സ്കൂള്‍ കോളേജ് അങ്ങനെ പടിപടിയായി ഉള്ള വളര്‍ച്ച ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. പേര കുട്ടികളുമായി വരുന്ന വര്‍ക്കി ചേട്ടനെയും ജോസഫ്‌ ചേട്ടനെയും, ആരധനാപാത്രങ്ങളെ പോലെ ജനം കണ്ടു.... "എത്ര നല്ല ആളുകള്‍ ഇവര്‍ ഇവിടെ വന്നില്ലായിരുന്നു എങ്കില്‍" ഒന്നും സംഭവികില്ല പക്ഷെ അങ്ങനെയെ പറയു‌‌........ ആ നാടിന്റെ വളര്‍ച്ചക്കനുസരിച്ച്‌ എല്ലാ വിധസ്ഥാപനങ്ങളും പൊങ്ങി വന്നത് ക്ഷണനേരം കൊണ്ടായിരുന്നു. അതിനുള്ള ആളുകളും എത്തിച്ചേര്‍ന്നു ബാങ്കുകള്‍, സ്വര്‍ണകടകള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ്സ് സ്റ്റാന്റ്, അങ്ങനെ ഉള്ള സ്ഥാപനങ്ങളില്‍ ജോലി ചെയുന്നവരും അവരുടെ കുടുംബങ്ങളും......... ഇത്ര നേരം ഞാന്‍ ഫ്ലാഷ്‌ ബാക്ക്‌ പറഞ്ഞു കൊണ്ടിരിക്കയായിരുന്നു. ഞാന്‍ എപ്പോഴും ഇന്നത്തെ സമൂഹത്തിന്റെ കഥ പറയുന്ന ആളാണ്, വായനകാര്‍ക്ക് ഒരു കഥാബീജത്തിന്റെ ഉറവിടം ഞാന്‍ തുടങ്ങി തന്നു എന്നേ ഉള്ളു. വര്‍ക്കി ചേട്ടന്റെ വീട്ടിലേക്ക് പോകാം..... അവിടെ എന്നെ കാത്തു നമ്മുടെ അന്നമ ചേടത്തി ഇരുപ്പുണ്ട്‌. കുട്ടികളെ യാത്ര അയക്കുന്നതിന്റെ തിരകുണ്ടാവും. ഇവര്‍ക്ക് 4 ആണ്‍ പിള്ളേരാണ്. അതില്‍ മൂന്ന് പേരുടെയും കല്യാണം കഴിഞ്ഞു ഇനി ഒരാള്‍ ബാകി ഉണ്ട് അവന് വെറും ഇരുപത്തിരണ്ടു വയസ്സ്.... എല്ലാവരും നല്ല മുന്തിയ വീടുകളില്‍ നിന്നാണ് കെട്ടിയത്... കാരണം പുരാതന കത്തോലിക്കരല്ലേ ? ജീവിതത്തിന്റെ ഏത് തുറയിലും പതറാതെ പിടിച്ചു നില്‍കാന്‍ ഇവര്‍ക്ക് കഴിയും എന്ന് വര്‍ക്കി ചേട്ടന്‍ വിശ്വസിക്കുന്നു അങ്ങനെ ആവട്ടെ എന്ന് അന്നമ ചേടത്തി എന്നും പ്രാര്‍ത്തിക്കുന്നു. ഇനി നമ്മുക്കു ജോസഫ്‌ ചേട്ടന്റെ വീടില്ലേക്ക് പോകാം.... സുസമ ചേടത്തിയും മോശമല്ല, മൂന്ന് പെണ്മക്കളും രണ്ടു ആണ്മക്കളും ആണ് ഇവരുടെ സമ്പാദ്യം. പെണ്മകളില്‍ ഒരാളുടെയും ആണ്മക്കളില്‍ ഒരാളുടെയും കല്യാണം കഴിയാന്‍ ഉണ്ട്... പഠിക്കാന്‍ ആരും മോശമല്ല താഴെ യുല്ലവന ഇത്രി കടുപ്പം അവന് ഈ സംഘടന പണി ഒകെ കഴിഞ്ഞു എപോഴാ പഠിക്കാന്‍ സമയം എന്ന് അപ്പനായ ജോസ്ഫ ചേട്ടന്റെ ന്യായം. ശരിക്കുമുള്ള വിശേഷങ്ങള്‍ നമ്മുക്ക് അച്ഛന്റെ കയ്യില്‍ നിന്നു തന്നെ അറിയാം. ഇന്നു അച്ഛന്റെ യാത്രായപ്പ് ദിവസമാണ്‌.... അച്ഛന്‍ ഇവിടെ ഒരു അഞ്ചു വര്‍ഷത്തോളം ഇരുന്നു ഇടവകയുടെ സര്‍വോത്കരമായ വളര്‍ച്ചക്ക്‌ അച്ഛനും ഒരു കാരണമായി എന്ന് വേണം പറയാന്‍.

സ്നേഹിതന്‍

അങ്ങ് ദൂരെ മാമലകള്‍ അപ്പുറത്തു ഒരു സുന്ദരമായ ഗ്രാമം.കളവും ചതിയും ഇല്ലാത്ത ഒരു മാവേലി നാടു. ഞാന്‍ ഇപ്പോള്‍ ആകശമുട്ടെ നില്‍‌ക്കുന്ന പള്ളിയുടെ മുന്നില്‍ നില്‍കുക ആണ് . പള്ളിയുടെ ചുറ്റും കൊച്ചു കൊച്ചു വീടുകള്‍. എത്രയും ചെറിയ വീടുകള്‍ ഉള്ളവര്‍ പള്ളി പണിതീര്‍ത്തത് നല്ല കാശ് ചിലവാക്കിയാണ് അത് എനില്‍ ആശ്ചര്യം ജനിപ്പിച്ചു. പള്ളിക്ക് ചുറ്റും തളിരിട്ടു നില്‍‌ക്കുന്ന പൂകാവനം ഒരു പ്രതേകതയാണ്.... ഞാന്‍ ഇവിടെ വന്നത് ഈ പള്ളിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ അല്ലട്ടോ... ഇന്നാണ് ഈ പള്ളിയില്‍ ഒരു പ്രണയത്തിന്റെ സാഷത്കാരം. സ്റ്റീഫന്‍ സംഗീത പ്രണയ വലരികളുടെ കല്യാണം. ഞാനും അവരുടെ പ്രണയത്തിന്റെ ഒരു സൂത്രധാരന്‍ ആവാം. സ്റ്റീഫന്‍ ഈ പള്ളിയിലെ ഏറെകുറെ എല്ലാഇടവക ജനത്തിനും അറിയാം.. തല്ലിപൊളി ആയതു കൊണ്ടല്ലട്ടോ... അവന്‍ എല്ലാ നല്ല കാര്യത്തിനും മുന്‍പില്‍ ഉണ്ടാവും.. മറ്റുള്ളവരുടെ വേദന സ്വന്തം വേദനയാകി മാറ്റുന്നവന്‍... അവനെ പോലെ ഒരാളെ സ്നേഹിചതില്‍് സംഗീതയെ കുറ്റം പറയാന്‍ പറ്റില്ല. അത്ര നല്ല വ്യക്തിതവും സല്‍സ്വഭാവിയുമായിരുന്നു സ്റ്റീഫന്‍. ഇവന്‍ പള്ളിയിലെ പ്രധാന ഗായകന്‍ കൂടി ആണ്... എനിക്ക് പലപ്പോഴും ഇവന്റെ ഒപ്പം ഓര്‍കെസ്സ്ട്രാ നടത്താന്‍ അവസരം കിട്ടിയിടുണ്ട്... ഇന്നും ഞാന്‍ തന്നെ ആണ്. സ്റ്റീഫനും സംഗീതക്കും ധാരാളം കൂടുകാര്‍ ഉണ്ടാകുമല്ലോ. കൗമാരവും ബാല്യവും ഇരുവരുടെയും ജീവിതത്തിന്റെ പടിവാതിലില്‍ കാര്യമായി ഉലചില്ലെങ്ങിലും യൗവനം പ്രേമചാപല്യങ്ങള്‍ നിറഞ്ഞതായിരുന്നു..അതൊരു ചാപല്യമാണ് എന്ന് ഞാന്‍ ഒരികലും പറയില്ല. ഇവരുടെ ജീവിതം കണ്ട ആര്‍ക്കും അങ്ങനെ പറയാന്‍ തോന്നില്ല. അന്ന് ഇരുവരും ഗായക സംഘത്തിന്റെ മികവുറ്റ കലാകാരന്മാരയിരുന്നു. ഇടവകയില്‍ സമ്മാനങ്ങളുടെ പെരുമഴ തീര്‍ത്ത കാലം. ഇരുവരും ഇടവകയുടെ പൊന്നോമനകള്‍. അങ്ങനെ ഇരിക്കുന്ന സമയത്താണ് സംഗീതയുടെ മനസ്സില്‍ ചെറിയ കുസൃതികളുടെ വേലിയേറ്റം ഉണ്ടായത്. പക്ഷെ അവളുടെ കൂടുകാരികള്‍ അത് തിരിച്ചറിഞ്ഞില്ല അവര്‍ കരുതി ആള് സിബീഷ്‌ ആണ്. കൂടെ ഒരു ഉപദേശവും "അല്ല ബെസ്റ്റ് ആള്". സംഗീതയുടെ മനസ്സ് പുകഞ്ഞു കാരണം രണ്ടാണ് ഒന്നു ആള് മാറി പോയി മാത്രമല്ല ആ ഇടവകയിലെ തല്ലുകൊള്ളി ആണ് അവന്‍ സിബിഷു. സംഗീതയുടെ കൂടുകാര്‍ വഴി തന്നെ സിബിഷ്‌ ഈ വിവരം അറിഞ്ഞു. സത്യം തുറന്നു പറയാന്‍ ഉള്ള ധൈര്യം അവള്‍ക്കന്ന് ഇല്ല. ഇന്നും ഇല്ല എന്ന് തോന്നുന്നു. സിബിഷിനു സന്തോഷം അടക്കാന്‍ ആയില്ല പെരുനാളിനു അവനെ നോക്കി ചിരിച്ചു എന്ന കാരണവും പറഞ്ഞ അവന്‍ കൂടുകാരുടെ ഇടയില്‍ ഷൈന്‍ ചെയ്തു നില്‍കുക ആണ്. അതിനിടയില്‍ ഷാജി എന്ന ഒരുത്തന്നും സംഗീതയെ പ്രേമിക്കുന്നുണ്ടായിരുന്നു. അവള്‍ അത്ര സുന്ദരിയായിരുന്നു മാത്രമല്ല ബാഹ്യ സൗന്ദര്യത്തെകാള്‍ ഉപരി സൗഭാവം നല്ലതായിരുന്നു. ഇതു പള്ളി മുഴുവനും ഫ്ലാഷായി സംഗീത തീരെ പ്രതീക്ഷിച്ചില്ല അത് മാത്രമല്ല ഇതുകൊണ്ടു വേറെ ഉപകാരം ഉണ്ടായി സിബിഷ്‌ വഴി മാറി കൊടുത്തു. അങ്ങനെ ഇരിക്കെ മിഷന്‍ ഞായര്‍ വന്നു. ഇടവകയിലെ എല്ലാ വീടുകളില്‍നിന്നും സാധങ്ങള്‍ പള്ളിയില്‍ എത്തിച്ചേരും അവിടെ നിന്നു ലേലം ചെയും അതിന്റെ ലാഭം മിഷന്‍ പ്രവര്‍ത്തനത്തിനായി ചിലവഴിക്കും. അങ്ങനെയാണ് പരിപാടി. സാധനങ്ങള്‍ പിരിചെടുക്കുന്നത് ആ ഇടവകയിലെ യൂത്ത് ആണ് അങ്ങനെ ഷാജിയും സേവിയറും സ്റ്റീഫനും മറ്റും കൂടെ സംഗീതയുടെ വീടിലെക്കായിരുന്നു. സംഗീതയുടെ അമ്മ അവരെ അകത്തേക്ക് കയറ്റി ഇരുത്തി. അവിടെ നിന്നു സംഗീതയുടെ പുസ്തകത്തില്‍ നിന്നു ഒരു കത്ത് ഷാജിക്ക് ലഭിച്ചു. ഷാജി അവിടെ വെച്ചു ആരോടും ഒന്നും പറഞ്ഞില്ല അവിടെ നിന്നു ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ സ്റ്റീഫന്‍ഓടു പറഞ്ഞു.. അങ്ങനെ അവര്‍ ആ കത്ത് തുറന്നു വായിക്കാന്‍ തുടങ്ങി. " പ്രിയപ്പെട്ട സിന്ധു (സിന്ധു അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരികളില്‍ ഒരാളാണ് ) അതിന്റെ ഉള്ളടക്കം ഇതായിരുന്നു ഞാന്‍ ഇപ്പോള്‍ ഒരു പ്രശ്നത്തില്‍ അകപെട്ടിരിക്കുകയാണ്. ഞാന്‍ ഒരാളെ സ്നേഹിക്കുന്നു പക്ഷെ ആള്‍ക്ക് അത് അറിയില്ല. എനിക്ക് അത് ആളോടു പറയണം എന്ന് ഉണ്ട്‌. നീ ഒരു വഴി പറഞ്ഞു തരണം." ഇത് വായിച്ചു കഴിഞ്ഞതും ഷാജി കിടന്നു തുള്ളി ചാടാന്‍ തുടങ്ങി. ഇത് കണ്ടു സ്റ്റീഫന്‍ ചോദിച്ചു നീ എന്തിനാ ഇങ്ങനെ കിട്ടന്നു തുല്ലുന്നെ?? അറിഞ്ഞില്ലേ മച്ചാനെ ദേ സംഗീത എന്നെ പ്രേമിക്കുന്നു" എന്നാല്‍ രണ്ടാളും സംശയത്തിന്റെ നിഴലില്‍ പെട്ടുഴലുകയാണ് എന്ന് ആരും അറിഞ്ഞില്ല. അങ്ങനെ സംഭവങ്ങള്‍ കിടന്നു മറിയുമ്പോള്‍ അതാ വന്നെത്തി ക്രിസ്റ്റീന്‍ ധ്യാനം... പള്ളികളില്‍ പ്രേമിക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല എന്ന് വായനക്കാര്‍ക്ക്‌തോന്നും പക്ഷെ ആ ധാരണ തെറ്റാണു ട്ടോ. എല്ലാം കൊണ്ടും നല്ല ധ്യാനം. ഷാജി വളരെ തീവ്രമായി പ്രേമിക്കാന്‍ തുടങ്ങിയിരുന്നു. അവസാന ദിവസം വന്നു ഷാജിക്ക് അവളോട്‌ സംസാരിക്കണം അതിനായി സ്റ്റീഫന്‍ നെയും ശാമിനെയും സമീപിച്ചു അവര്‍ അതിനായി പരിശ്രമികുകയും ഭംഗിയായി നിര്‍വഹിക്ക പെടുകയും ചെയ്തു. പള്ളിയുടെ മുന്നില്‍ ഉള്ള കിണറിനു അവരുടെ സംസാരം കേള്‍ക്കാന്‍ കഴിഞ്ഞു . എല്ലാം തുറന്നു പറയാനായി ഇരുവരും ഒത്തുകൂടി. പക്ഷെ വിധി അവരെ സംസാരിക്കാന്‍ അനുവാദം കൊടുത്തില്ല അതിന് മുന്‍പേ ഇവരുടെ വെപ്രാളം ഒകെ കണ്ടിട്ട് അവര്‍ക്ക് അത്ര പന്തി തോന്നി കാണില്ല. അവര്‍ക്ക് ദേഷ്യം വന്നു പള്ളിയില്‍ വരുന്നതു ഇതനാണോ എന്ന് ചോദ്യവും സംഗീതയ്ക്ക് ഒരു അടിയും. സംഗീതയ്ക്ക് ദേഷ്യവും സങ്കടവും വന്നു അവള്‍ കരഞ്ഞുകൊണ്ട് വീടിലേക്ക്‌ പോയി.. ഇതൊകെ കണ്ടു നിര്‍ നിമിഷമായ മനസോടെ ദൂരെ നില്‍ക്കാനെ സ്റ്റീഫന്‍നും ശാമിനും കഴിഞ്ഞു. അന്ന് വൈകുന്നേരം സ്റ്റീഫന്‍ന്റെ ആമുഘത്തോടെ സംഗീതയുടെ വീട്ടിലേക്ക് ഷാജി ഫോണ്‍ ചെയ്തു. അവള്‍ പറഞ്ഞു "ഇനി എന്നെ കൂടുതലായി പള്ളിയിലേക്ക് അമ്മ വിടില്ല പിന്നെ സ്റ്റീഫന്‍ ചേട്ടന്‍ പറഞ്ഞതു കൊണ്ടു നാളെ പാട്ടിനു വിടാം എന്ന് " ഇത് കേട്ടു ഷാജിക്കു വല്ലാതെ വിഷമം ആയി. ഷാജി പറഞ്ഞു നമ്മള്‍ ഇത് വരെ ഒന്നും പറഞ്ഞിട്ടില്ല പറയാന്‍ എനിക്ക് ഒരു അവസരം കിട്ടിയിട്ടുമില്ല. എന്നെ സ്നേഹിക്കുന്നു എങ്കില്‍ നാളെ നീല കളര്‍ ഡ്രസ്സ്‌ ഇടണം. അവള്‍ ഒന്നും പറയാതെ തന്നെ ഫോണ്‍ കട്ട്‌ ചെയ്തു ആളെ തന്റെ സ്നേഹം അറിയാം എന്ന് സമാധാനിച്ചു ഷാജി ഫോണ്‍ വെച്ചു. എല്ലാവരും ഈ വിവരം അറിയുകയും ചെയ്തു. എല്ലാവരും പിറ്റേ ദിവസത്തിനായി കാത്തിരുന്നു. സംഗീതയുടെ വീട്ടില്‍ നിന്നും നല്ല ഉപദേശത്തിന്റെ മണം പരിസരവാസികള്‍കെല്ലാം അടിച്ചു. അന്ന് ഈ ഇടവകയിലെ ആഘോഷമായ പെരുന്നാള്‍ ആണ് പള്ളിയില്‍ കൊയര്‍ പ്രാക്ടീസ് നടക്കുന്നു സ്റ്റീഫന്‍നും സംഗീതയും ഒകെ പ്രാക്ടീസ് നടത്തുകയാണ്... ഷാജി എല്ലാവരെകാളും നേരത്തെ പള്ളിയില്‍ വന്നിടുണ്ട്. സ്റ്റീഫന്‍നെ കാണാന്‍ എന്ന വ്യാജേനെ ഷാജി കൊയര്‍ പ്രാക്ടീസ് നടക്കുന്ന റൂമിലേക്ക്‌ വന്നു... ഒറ്റ നോട്ടമേ വേണ്ടി വന്നോള്ളൂ അവന്റെ എല്ലാ ജീവനും പോയി.. വളരെ വെക്തമായി പ്ലാന്‍ ചെയ്തപോലെ നീലയുടെ ഒരു അംശം പോലും അവളുടെ വസ്ത്രത്തില്‍ ഉണ്ടായിരുന്നില്ല ... ഇതു കണ്ടു ഷാജി ആകെ തളര്‍ന്നു പോയി. എല്ലാവരും കൂടി അവനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ നടന്നില്ല... അവന്‍ ആകെ അസ്വസ്ഥനായി. കാലത്തിന്റെ പ്രയാണത്തില്‍ അവന്‍ ഇന്നു ഉയരങ്ങള്‍ താണ്ടി അകലെ ആണ്. ഈ പ്രണയത്തിന്റെ പേരില്‍ അവന്റെ ജീവിതം അങ്ങനെ നിന്നു പോയില്ല. അവന് യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപെടാന്‍ കഴിഞ്ഞു . ഉപരിപഠനത്തിനായി അങ്കിള്‍നൊപ്പം കാനഡയില്‍ പോയി.. അവിടെന്നു തന്നെ കല്യാണം കഴിഞ്ഞു സുഖമായി ഇരിക്കുന്നു. എല്ലാം എല്ലാം ആയി താലോലിച്ചു വളര്‍ത്തിയ സംഗീത സ്റ്റീഫന്‍നോട് തുറന്നു പറഞ്ഞു. അതിന്റെ ഫലമായി ഒത്തിരി നാള്‍ ഒന്നും വേണ്ടി വന്നില്ല ഇവരുടെ കല്യാണത്തിന്. ഇന്നിതാ ആ സുദീര്‍ഖമായ ഒരു പ്രണയ വല്ലരി ഇതാ പൂകാന്‍ പോകുന്നു... അവരുടെ ജീവിതത്തിലെ കൈപേറിയ അനുഭവങ്ങളിലും പതറാതെ നില്ക്കാന്‍ കഴിയട്ടെ എന്ന്‌ ഞാന്‍ പ്രാര്‍്ത്ഥികുന്നു. അയ്യോ സമയം പോയതറിഞ്ഞില്ല പള്ളി മണി മുഴങ്ങി...... ആദിയിലഖിലേശന്‍ നരനെ സൃഷ്ടിച്ചു........... അവനൊരു സഖി ഉണ്ടായി............ അവനൊരു തുണയുണ്ടായി.............

February 3, 2009

നേരം പുലരുമ്പോള്‍

മഞ്ഞു വിരിഞ്ഞ തണലില്‍ ഇണ പ്രാവുകളെ പോലേ കുറുകി ഇരികുമ്പോള്‍ ദൂരെ നിന്നു അതാ ഒരു കറുത്ത ഭീകര രൂപിയായ ഒരു സത്വം ഞങ്ങളുടെ നേരെ ചാടി വീഴുന്നു...... നിമിഷ നേരം കൊണ്ടു ഞങ്ങളുടെ അടുത്തേക്ക് ആ രൂപം എത്തി.... എന്റെ ശ്വാസം വളരെ വേഗത്തിലായി അതിനെ നേരിടാന്‍ എന്റെ ശരീരം തയ്യാറായി... പക്ഷെ എന്റെ കണക്കു കൂട്ടലുകളെ തെറ്റിച്ചു കൊണ്ടു ആ സത്വം അവളെ കൊണ്ടു പറന്നു പോയി.... എന്റെ പ്രേയസിയെ കൊണ്ടു പറന്ന ആ സത്വത്ത്തിനെ നോക്കി നിസഹായനായി നിലവിളിച്ചു കൊണ്ടു കേണു.......... ട്ടപ്പേ ..........!!!! എന്റെ പുറത്തു ഒരു കരം സ്പര്‍ശിച്ച പോലേ.. ഞാന്‍ സ്വപനം കാണുകയാണ് എന്ന സത്യത്തില്‍ നിന്നും തിരിച്ചു വരാന്‍ കുറച്ചു സമയം എടുത്തു......... എന്റെ കൂടുക്കാരന്‍ ശല്യം സഹിക്കാന്‍ പറ്റാതെ എന്നെ തട്ടി വിളിച്ചതാ........അപ്പോഴാണ് നമ്മുടെ കാരണവന്മാര്‍ പറഞ്ഞ്‌ പേടിപ്പിച്ചിരുന്ന ആ വാക്കുകള്‍ എന്റെ ഓര്‍മയില്‍ വന്നത് "വെളുപ്പാന്‍ കാലത്ത് കാണുന്ന സ്വപനം ഫലികും" എന്ന് .... ഈശ്വരാ...........! രക്ഷികണേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ച്കൊണ്ടു വീണ്ടും നിദ്രയിലേക്ക് മടങ്ങി. ...................... സമയം 6.10 am "കോലകുഴല്‍ വിളി കേട്ടോ രാധേ എന്‍ രാധേ ......." എന്ന റിങ്ങ് ടോണ്‍ കൊണ്ടു എന്റെ മൊബൈല്‍ ശബ്ദിച്ചു........... പ്രഭാത കീര്‍ത്തനങ്ങള്‍ കൊണ്ടു മുഘരിതമായ ആ ഗ്രാമ അന്തരീഷം എനിക്ക് കൂടുതല്‍ ഉണര്‍വേകി പ്രഭാത കൃത്യത്തിനു ശേഷം ഞാന്‍ പുറത്തേക്ക് ഇറങ്ങി......... സുന്ദരമായ കോലങ്ങള്‍ എല്ലാ വീടിനു മുന്‍പിലും നിരന്നു കഴിഞ്ഞു .......... അവര്‍ ഓരോരോ പ്രവര്‍ത്തികളില്‍ എര്‍്പെട്ടിരുന്നു... അകലെ മലയിടികിലുടെ സൂര്യന്‍ മേലേ പൊങ്ങി വരുന്നു.. ആ ദൃശ്യ ഭംഗിയില്‍ എന്റെ ലക്ഷ്യം തന്നെ മറന്ന പോലെ ആയി ഞാന്‍.... ഞാന്‍ ഇവിടെ സ്കൂള്‍ കാലഘട്ടത്തില്‍ വന്നിട്ടുണ്ട് പക്ഷെ ഇപ്പോള്‍ അതെല്ലാം ഒരുപാടു മാറിയിരിക്കുന്നു.....എന്റെ ഓഫീസ് അടുത്താണ്...... ഈ കു‌ഗ്രാമത്തില്‍ വന്നത് തന്നെ എനിക്ക് തീരെ ഇഷ്ടമുണ്ടായിട്ടല്ല പിന്നെ എത്രനാള്‍ അപ്പന്റെ ചിലവില്‍ ഭക്ഷണം കഴിക്കും ആ ഒരു ചമ്മലില്‍ നിന്നു ഒരു മോചനം .....മാത്രമല്ല എന്റെ സ്വന്തം എന്ന് ഞാന്‍ കരുതിയിരുന്ന അവളുടെ കല്യാണം കഴിഞ്ഞു അതും നമ്മുടെ അടുത്ത സ്ഥലം... എന്നും അവളെ നേരില്‍ കാണാന്‍ എനിക്ക് ഒരു ചമ്മല്‍ അതെന്റെ വായനകാര്‍ക്ക് ഊഹികാം അല്ലോ.... അവള്‍കും അങ്ങനെ ഒരു ഫീല്‍ എങ്കില്‍ ഞാന്‍ ഒന്നു മാറി നില്‍കാം എന്ന് കരുതി.... ചിലപ്പോള്‍ ഞാന്‍ മുകളില്‍ പറഞ്ഞ കാര്യത്തിനെകാട്ടിലും പ്രാധാന്യം ഇതിനായിരികും ട്ടോ.... ഹാ അതൊരു കാലം.. ഏതൊരു മനുഷ്യന്റെ ജീവിതത്തിലും ഒരു പ്രണയം ഉണ്ടാവാം....അങ്ങനെ ഇല്ലാതെ ഉള്ളവര്‍ ഒന്നെങ്കില്‍ കള്ളം പറയുന്നതാവാം അല്ലെങ്കില്‍ അതിന്റെ മധുരം അറിയാത്ത വെറും മനുഷ്യരാണ് .... പഴയ കഥകള്‍ എന്റെ മനസിലേക്ക് വിരിയുന്നതിനു മുന്‍പ് തന്നെ ഞാന്‍ തിരിച്ചു എന്റെ റൂമിലേക്ക്‌ എത്തിയിരുന്നു... അടുത്ത വീട്ടിലെ ഒരു ചേച്ചി ഞങ്ങള്‍ക്കുള്ള പ്രഭാത ഭക്ഷണം തയാര്‍ ... എന്റെ കൂടെ ഉള്ളവന്റെ ആര്‍ത്തി കണ്ടാല്‍ പിന്നെ ആ ദിവസത്തെ ഭക്ഷണം നമ്മള്‍ അവന് കൊടുക്കും.... എന്തോ ഭാഗ്യത്തിന് അവന്‍ കുറച്ചു മുന്‍പ് എഴുന്നേറ്റു കുളികുന്നെയുള്ളൂ അല്ലെങ്കില്‍ ഇത്ര വൈകിയതിന് എനിക്ക് ശരിക്ക് കിട്ടിയേനെ .... പത്രം വെറുതെ ഒന്നു എടുത്തു മറിച്ചു.. ഈടയായി പത്രം നോക്കുന്ന പതിവു എനിക്ക് ഇല്ലാതിരുന്നതാ ... എന്തിനാ ഈ നിറം പിടിപ്പിച്ചു എഴുതുന്ന കഥകള്‍ നമ്മള്‍ വായിക്കുന്നേ ? പണ്ടൊക്കെ ഇങ്ങനെ എഴുതുന്ന ഒന്നോ രണ്ടോ പത്രങ്ങളെ ഉണ്ടായിരുന്നുള്ളൂ... അതിന് മലയാളികള്‍ ഒരു പേരു വിളിക്കുമായിരുന്നു "മഞ്ഞപത്രം" എന്ന് ... ഇന്നും അങ്ങനെ ഒരു സമ്പ്രദായം ഉണ്ടായിരുന്നു എങ്കില്‍ എത്ര പത്രങ്ങള്‍ ആ പേരു സ്വന്തമാക്കിയേനെ!!!! കുളിമുറിയുടെ വാതില്‍ തുറന്ന ശബദം......... പള്ളി നീരാട്ട് കഴിഞ്ഞാ..........???????? എന്റെ ചോദ്യം അവന്‍ തീരെ പ്രതിക്ഷിച്ചില്ല ........... "ഹാ മാഷ് എത്തിയോ...? എങ്ങനെ ഉണ്ടായിരുന്നു സവാരി....??? വല്ല പ്രജകളും മുഖം കാണിക്കാന്‍ വിട്ടു പോയോ" എന്റെ ചോദ്യത്തിനു മറു ചോദ്യം കൊണ്ടു അവന്‍ എന്നെ ഒന്നു ഇരുത്തി ... ഞങ്ങള്‍ വേഗം ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ പോയി.... ഒരു പഴയ തറവാട് കേറി ചെല്ലുമ്പോള്‍ ഒരു വരാന്ത അതില്‍ നിന്നും കുറെ മുറികളിലേക്ക് .... ഒരു ആഗ്രഹാരത്തിന്റെ ഒരു നന്നുത്ത സ്പര്‍ശം.... കാറ്റിന് പോലും കര്‍പൂരത്തിന്റെ വാസന....... ഉളില്‍ നിന്നും വയസായ സ്ത്രീ ഞങ്ങളെ സ്വീകരിച്ചു വരാന്തയോട് ചേര്‍ന്നുള്ള മുറിയില്‍ ഒരു മേശ ഉണ്ട് ... ഞാന്‍ ആ മുറി ഒന്നു ഓടിച്ചു നോക്കി....... പഴയ രവിവര്‍മ്മന്‍ ചിത്രങ്ങള്‍ പിന്നെ അവരുടെ കുടുംബ ചിത്രങ്ങള്‍... എല്ലാത്തിനും ഒരു പഴയ ടച്ച്‌.... ഇടലിയും ചമ്മന്തിയും നല്ല ടേസ്റ്റ്....... നന്നായി കഴിച്ചു...... കൈ കഴുക്കുന്ന സമയത്തു ഉള്ളില്‍ നിന്നും ഒരു യാത്ര പറച്ചില്‍ കേട്ടു "ചിത്തി നാന്‍ പോരെന്‍ " ആഹ ശെരി........ ഇതും പറഞ്ഞു ഞങ്ങളോട് പറഞ്ഞു "എന്റെ മോളുടെ കുട്ടിയാ ഇവിടെ പ്ലസ് ടു വിനു പഠിക്കുന്നു.... ഞാന്‍ ഉച്ചക്ക് കഴിക്കാന്‍ ഉള്ളതും വാങ്ങി അവിടെ നിന്നും എന്റെ ഓഫീസ് ലക്ഷ്യമാക്കി നടന്നു......കൂടെ എന്റെ ചങ്ങാതിയും ഉണ്ട്..... അവന്‍ ഇവിടെ ഒരു ബാങ്ക് ന്റെ ശാഘ തുടങ്ങാന്‍ പറ്റുമോ എന്ന് അറിയാന്‍ കമ്പനി നിയോഗിച്ച ആളാണ് ........ ഇവിടെ ഉള്ള ജന്മിമാരുടെ കയ്യില്‍ നിന്നും അക്കൌണ്ട് പിടിച്ചു കൊടുക്കണം..... ഞങള്‍ ഒരുമിച്ചു ഇറങ്ങി വഴി മദ്ധ്യേ പലരെയും കണ്ടു അവന്‍ അവന്റെ ജോലി തുടങ്ങിയിരുന്നു പക്ഷെ ആരും ശ്രദ്ധിക്കുന്നില്ല... എനിക്ക് കേറാന്‍ ഉള്ള ബസ്സ് പാടത്തിന്റെ അകലെ കൂടി വരുന്നതു കാണാം.. ആ ബസ്സ് സ്റ്റോപ്പില്‍ ഞാന്‍ എത്തി.....ഇനിയും അകലെയാണ് ആ ബസ്സ് ....... ബസ്സ് അടുത്ത് വരും തോറും ആളുകള്‍ സ്റ്റോപ്പില്‍ എത്തി കൊണ്ടിരുന്നു.... പെട്ടെന്ന് എന്റെ കൂട്ടുകാരന്‍ എന്നെ വിളിച്ചു സ്വകാര്യം പറഞ്ഞു "ദേ...... മോനേ ഇവിടെ വന്നിട്ട് ഒരു സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയത് ഇപോള...." അവന്‍ എന്താ ഉദേശിച്ചത്‌ എനിക്ക് മനസിലായില്ല.. പിന്നെ എനിക്ക് അത് പിടികിട്ടി. ആ സ്റ്റോപ്പില്‍ ഒരു സുന്ദരിയായ ഒരു കോള്ളജ് കുമാരി.... അവന്‍ പറഞ്ഞതു ശരിയായിരുന്നു... ഇവിടെ വന്നിട്ട് ഞാനും ആദ്യമായിട്ട ഒരു നല്ല മുഖം കാണുന്നത്....... അവളെ തന്നെ ഞാന്‍ കുറച്ചു അധിക നേരം നോക്കി നിന്നു... അത് അവള്‍ക്ക് മനസിലാവുകയും ചെയ്തു....ഇത്തിരി കൂടി പോയോ എന്ന് എനിക്ക് ഒരു സംശയം...... നല്ല ഒരു കുട്ടിയാണ് എന്ന് ഒറ്റനോട്ടത്തില്‍ പറയാം... അവള്‍ ഞങ്ങളെ വളരെ ഗൌരവമായി തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... ബസ്സ് ഞങ്ങളുടെ നിന്നിരുന്ന സ്ഥലത്തു എത്തി.... അതില്‍ ഞങ്ങളുടെ കയറി...... തെന്നിലപുരത്തെക്ക് ടിക്കറ്റ് എടുത്തു..... ആ ബസ്സ് കണ്ടപ്പോള്‍ നമ്മുടെ നാട്ടില്‍ ഓടുന്ന പ്രൈവറ്റ് ബസുകളെ പറ്റി ഞാന്‍ ചിന്തിച്ചു.... വേഗതയില്ല, ഭംഗിയില്ല, പാട്ടില്ല, അങ്ങനെ ജനങ്ങളെ ആകര്‍ഷിക്കുന്ന ഒന്നും തന്നെ ഇല്ല..... എന്നാലും നല്ല തിരക്കുണ്ട്‌... ആളുകളെ ആകര്‍ഷിക്കാന്‍ ആയിട്ട് എന്തൊക്കെ പരിപടികാല നമ്മുടെ കെ കെ മേനോന്‍ ചേട്ടന്റെ വണ്ടിക്കാര്‍ ചെയ്തത്..... എന്നിട്ടും ആളുകള്‍ സ്വന്തം വണ്ടിയില്‍ മാത്രം യാത്ര.... ഇവിടെത്തെ ജനങ്ങളുടെ ആകെ ഉള്ള ഒരു ബസ്സ് ആണ് ഇതു എന്ന് ഞാന്‍ പിന്നിട് മനസിലാക്കി ബസില്‍ കയറിയ പാടു നമ്മുടെ നാട്ടിലെപോലെ തന്നെ കണ്ടക്ടര്‍ നമ്മളെ മുന്നില്ലേക്ക് ക്ഷണിച്ചു... അത് അനുസരിച്ച് ഞങ്ങള്‍ മുന്നിലേക്ക് നീങ്ങി... പ്രതീഷിച്ചപോലെ സ്റ്റോപ്പില്‍വച്ചു കണ്ട ആ കുട്ടി ഞങ്ങളെ തന്നെ വീക്ഷിക്കുന്നു... എനിക്ക് ഒരു അല്പം ഭയം ... ഒരു പരിചയവും ഇല്ലാത്ത ഞങ്ങളുടെ ചലനങ്ങള്‍ വീക്ഷികുക എന്നത് ശരിയല്ലല്ലോ ? എന്നിരുന്നാലും ഞാന്‍ ധൈര്യം പുറത്ത് കാണിച്ചു.... കുറച്ച് നേരം കഴിഞ്ഞഞ്ഞപ്പോള്‍ ഞാന്‍ ചിരിച്ചു കാണിച്ചു ...അപ്പോള്‍ ഞാന്‍ ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചു പക്ഷെ അതിന് പകരം ഒരു പുഞ്ചിരിയാണ് ആ ചുണ്ടുകളില്‍ നിന്നും ഉത്ഭവിച്ചതു...എന്റെ കൂടെ ഉള്ളവന് ഇപ്പോഴാണ് സമാധാനമായത് . അവന്‍ കണ്ണ് കൊണ്ടു എനിക്ക് നന്ദി പറഞ്ഞു . പിന്നെ അവന്റെ ഭക്ഷണത്തിലുള്ള ആക്രാന്തം അവന്‍ പുറത്തെടുത്തു ... അവിടെ നിന്നാല്‍ തടി കേടുവരും എന്ന മുന്നറിയിപ്പ് കൊടുക്കാന്‍ ഞാന്‍ പലവട്ടം ശ്രമിച്ചു .. പക്ഷെ എല്ലാം വിഫലം ... ആ ബസ്സില്‍ ഉണ്ടായിരുന്ന ആളുകളുടെ ശ്രദ്ധ എന്റെ കുട്ടുക്കാരന്റെ മേലെ ആയി ... അത് മനസ്സിലാക്കിയ ഞാന്‍ അവനെയും വിളിച്ചു ബസ്സില്‍ നിന്നും ഇറങ്ങി .... അപ്പോഴും അവളുടെ കണ്ണുകള്‍ ഞങ്ങളെ വലയം ചെയ്യുകയായിരുന്നു ... ബസ്സില്‍ നിന്നും ഇറങ്ങിയതിനു അവന്റെ വക ഗിരിപ്രഭാഷണം എനിക്ക് കേള്‍ക്കേണ്ടി വന്നു ..എന്നാലും ഉണ്ടാകുമായിരുന്ന വിപത്ത് അവന് മനസ്സിലാകാന്‍ കഴിയാതെ പോയി ....അന്നേദിവസം ഞങ്ങളുടെ ചിന്തയില്‍ അവള്‍ ഉണ്ടായിരുന്നില്ല എന്ന് വേണം കരുതാന്‍ ..ഞങ്ങള്‍ ഓഫീസില്‍ എത്തി. ഓഫീസ് വിചാരിച്ചപോലെ മോശമല്ല .. ഈ കുഗ്രാമത്ത്തിലും സര്‍ക്കാര്‍ സ്ഥാ‍പനങ്ങള്‍ നമ്മുടെ നാട്ടിലെപോലെ തന്നെ ...പൊളിഞ്ഞു പോകാരായ ഒരു പഴയ മേല്ല്കുര... മഴ എങ്ങാനും വന്നാല്‍ പിന്നെ അവിടെ ഇരുന്നു ജോലി ചെയുക ദുഷ്കരം തന്നെ ആണ്. ഉള്ള സ്ഥലം വ്ര്യത്തിയായി സൂക്ഷിക്കുക .. അത് മാത്രമെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ എനിക്ക് സാധികുകയുള്ള്... "ഗുഡ് മോണിംഗ് സര്‍ ......" "ഗുഡ് മോണിംഗ് ...." "ഞാന്‍ പീയുണ് പേരു ബാലന്‍ ....." "സര്‍ ഇന്നു ജോയിന്‍ ചെയും എന്ന ഇന്നലെ ഫാക്സ് വന്നിരുന്നു " ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീരത്ത് ...ഒരു വയസ്സായ ഒരു മനുഷ്യന്‍ ...വിരമിക്കാന്‍ ഇനി ഒരു നാലോ അഞ്ചോ വര്ഷം കൂടി കാണും .... "ഇരിക്ക്‌ ബാലേട്ടാ ...." "അയ്യോ വേണ്ട സാറേ ഞാന്‍ ഇവിടെ നിന്നോളാം ..." "ബാലേട്ടാ എനിക്ക് ഒരു ചായ കിട്ടോ ഇവിടെ ................" "ടെ ഇപ്പം കൊണ്ടുവരാം ..." ഇതും പറഞ്ഞു പുറത്തേക്ക് ഇറങ്ങി സൈക്കിള്‍ എടുത്തു പോയി .....വിനയം തിളങ്ങി നില്ക്കുന്ന വാക്കുകള്‍ എന്നില്‍ ഒരു സ്വിമ്പതിക്ക് വേണ്ടിയാണോ ഇന്ഗ്ന്ങനെ എന്ന് ഞാന്‍ ചിന്തിച്ചു . കുറെ ഫയില്‍ ഒകെ മരിച്ചു നോക്കുമ്പോഴേക്കും അതാ മേശയില്‍ ചായയും പിന്നെ ബോണ്ടയും ...ചിരിച്ചു കൊണ്ടു ബാലേട്ടനും .... "സാര്‍ക്ക് ഞാന്ഗ്ന്ങലുറെ ഭക്ഷണം ഒന്നും പിടികയോ എന്ന് അറിയില്ല " "ഞാന്‍ എന്താ അന്യ ഗ്രഹജീവിയോ മറ്റോ ആണോ .??" ഞാന്‍ തമാശരൂപേണ പര്ങാന്നു . ഞാന്‍ ചായ രുചിച്ചു നോക്കി നല്ല അസ്സല്‍ നാട്ടിന്പുരത്ത്തിന്റെ രസം ... എന്റെ നാട്ടില്‍ പശു ഉണ്ടായിരുന്നപ്പോള്‍ കുടിച്ചിരുന്ന ചായയുടെ സ്വാദ് എന്റെ നാവില്‍ വന്നു ...ഇപ്പോള്‍ നമ്മള്‍ കുടിക്കുന്ന തമിഴ്‌നാടിന്റെ പാലിനെകാള്‍ മധുരം .... "ചായ എങ്ങനെ ഉണ്ട് സാര്‍ ..." എന്റെ ചിന്തകളെ മുറിച്ചുകൊണ്ട് ബാലേട്ടന്‍ ... "നന്നായിട്ടുണ്ട് ....." "ഇതു എവിടെ നിന്നാ ...." എനിക്ക് സ്ഥിരമായി അവിടെ തന്നെ ചായ കുടിക്കാം എന്ന് കരുതി ചോദിച്ചതാ .... "അയ്യോ ഇതു ചായ കടയില്‍ നിന്നു വാങ്ങ്ങ്ങിയതല്ല .. എന്റെ വിട്ടില്‍ നിന്നു കൊണ്ടു വന്നതാ...." ബാലേട്ടന്റെ ആ മറുപടി എനിക്ക് ആശ്ച്ചര്യം ജനിപ്പിച്ചു ...ഒരു പരിചയം ഇല്ലാത്ത എനിക്ക് വേണ്ടി എന്തിനാ ഇത്രയും ബുദ്ധിമുട്ടുന്നത് ...ഇതു ശരിക്കും കൈമണി (കൈകൂലി ) തന്നെ . അങ്ങനെ ചിന്തിക്കാനെ പട്ടണത്തില്‍ വളര്‍ന്ന എന്നെപോലുള്ളവര്‍ക്ക്‌ ആകു‌, കാരണം അപകടഘട്ടത്തില്‍ സഹായം ചെയ്ത വ്യക്തികള്‍ പോലും തിരിച്ച് ഉപകാരം ചെയ്യാന്‍ മടിക്കുന്ന ഈ കാലത്ത് ഇതു പോലെ ഉള്ളവര്‍ വളരെ വിരളമാണ് ... ഉച്ചയൂണ് അവിടെ എത്തിയിരുന്നു ... സമയം 12.30 ആയി ... തലേ ദിവസത്തെ ഉറക്കമില്ലായ്മ മൂലം ഒന്നു മയങ്ങി ..കുറച്ചു കഴിഞ്ഞ്ഞ്ഞു ബാലേട്ടന്‍ വിളിച്ചുണര്ത്തി ...ഊണ് കഴിഞ്ഞ്ഞ്ഞാല്‍ പിന്നെ പറയണ്ടല്ലോ ... അങ്ങനെ ചെറിയ കുറച്ചു പണികളുമായി ആ ദിവസം അങ്ങനെ കഴിഞ്ഞു .... വൈകുന്നേരം ഓഫീസ് കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ റൂമിനെ ലക്ഷ്യമാക്കി തിരിച്ചു .......

January 22, 2009

സാമ്പത്തിക മാന്ദ്യം

ഇതിനെ കുറിച്ചു കേള്‍കാത്തവര്‍ ഇപ്പോള്‍ ചുരുകം ആണ് എന്ന് അറിയാം............. എന്നിരുന്നാലും ഈ പ്രതിഭാസം നമ്മുടെ ചില കൂട്ടുക്കാര്ക് വേദന സമ്മാനിച്ചു എന്നറിഞ്ഞു ........... പാറാ ഭാഗങ്ങള്‍ വരുമാനത്തിനായി ഉപയോഗിച്ചു തുടങ്ങിയെ ഉള്ളു.. അപോഴെകും ഇടി വെട്ടു പോലെ അതാ "സാമ്പത്തിക മാന്ദ്യം" എന്ന പേരില്‍ വന്നിരിക്കുന്നു..... കഴിഞ്ഞ വര്‍ഷം ജോലിയില്‍ പ്രവേശിച്ച ഞാന്‍ അന്നത്തെ സാമ്പത്തിക സ്ഥിതി കണ്ടു കോരിത്തരിച്ചു ...... അന്നിവര്‍ എന്നോട് പറഞ്ഞു "ഇനി നമുക്ക് പേടികണ്ട എന്ന് " എന്നാല്‍ ഇങ്ങനെ വരാന്‍ ഇരിക്കുന്നു ദുര്‍ - ദിനങ്ങളുടെ അവിര്‍ ഭാവമായിരുന്നു അത് എന്ന് തിരിച്ചറിയാന്‍ വിട്ടു പോയവരാണ് നമ്മള്‍ .......... കൃഷി പണിയെ കുറച്ചിലായി കണ്ടിരുന്നവര്‍ ഇന്നു പാട വരമ്പത്ത് പണി ചെയുന്നത് കാണുമ്പൊള്‍ മനസ്സില്‍ സന്തോഷം ഉണ്ട്. കാരണം ഇനി കുറച്ചു നാള്‍ നമ്മുടെ മണില്‍ നിന്നു കിട്ടുന്ന ധാന്യ വിഭവങ്ങള്‍ കഴികാം ............. അല്ലോ.......... മറു നാട്ടില്‍ ജോലി ചെയുന്നവരെ ഒരു കരുണയും കൂടാതെ പറഞ്ഞയകുമ്പോള്‍ .......... ഒന്നു ചിന്തിക്കുക ഇന്ത്യയുടെ സാമ്പത്തിക അടിത്തറ അത്രപെട്ടന്നു തകരുന്ന ഒന്നല്ല, അതുകൊണ്ട് പലതും നമുക്ക് ഇനിയും തുണയായി ഉണ്ടെന്നു ഓര്‍ക്കുക .................. ജീവിതം മടുത്തെന്നു പറയുന്നതു ജീവിതത്തോട് തോല്‍വി സമതികുന്നവരുടെ വാക്കാണ്‌ ............ അങ്ങനെ ആകാതിരികാം .......... പുലരാന്‍ തുടങ്ങുന്ന പുലരികളെ ഓര്‍ത്ത് പ്രത്യാശയോടെ നമുക്ക് എഴുന്നെല്‍കാം .............. എല്ലാവിധ ഭാവുകങ്ങളോടെ ......................സ്റ്റീഫന്‍ ജോസ് .......

മറ്റു ബ്ലോഗ്സ് കൂടി കാണുക

"എന്റെ പള്ളി" വായിച്ചു കമന്റ് നല്കുക .............. സ്നേഹപൂര്‍വ്വം സ്റ്റീഫന്‍ ..................

January 21, 2009

എന്റെ സുഹൃത്ത് - റിയേഷ് പി ജെ

ഇവനെ ഞാന്‍ നിങ്ങള്‍ക്ക് പരിച്ചയപെടുതുന്നത് ഒരു കവി ആയിട്ടാ .......... ക്ഷമികണം പറഞ്ഞതു കൂടി പോയെകില്‍................ അവന്റെ കവിത കഴിയട്ടെ എന്നിട്ട് ബാക്കി ഞാന്‍ പറയാം....................... കാലങ്ങള്‍ നിമിഷങ്ങളായി .... എന്‍ ബാല്യം തിന്നു തീര്ത്തു എന്റെ കൌമാരമേ എന്റെ ബാല്യമേ .... നിന്നെ ഓര്ത്തു ഞാന്‍ വിലപിക്കുന്നു സ്വപനങ്ങള്‍ മാത്രമാണ് എന്റെ ഭൂതകാലം ഭാവിയിന്‍ ചിന്തകള്‍ ഇന്നു എന്‍ നൊമ്പരം ജീവിത ഭാരങ്ങള്‍ ഇന്നെന്‍ ചിന്തകള്‍ നരകമീ മണലാരണ്യം ഈ നല്ല കാലങ്ങള്‍ തിന്നു തീര്‍ക്കും അമ്മതന്‍ സ്നേഹവും നാടിന്‍റെ കുളിരും ഒരികളും വിട്ടു അങ്ങ് പോകരുതേ ഒരു നല്ല മാന്യനായി തിരിച്ചു വരുമ്പോള്‍ മുഖം തിരിച്ചു പോവല്ലേ എന്‍ കുട്ടുകാരെ ദൈവമേ ജീവിതം എന്തൊരു സുന്ദരം ജീവിത മാനങ്ങള്‍ എന്നും വിവിധം തിരിച്ചു തരിക എന്‍ ബാല്യം ദൈവമേ എന്‍ ആത്മ അഭിലാഷങ്ങള്‍ തീര്‍ത്തിടാതെ ഈ കവിത അവന്‍ എഴുതാന്‍ കാരണം ഉണ്ട് അവന്‍ ഇപ്പോള്‍ ഇവിടെ ഇല്ല അങ്ങ് ഗള്‍ഫില്‍ ആണ് .... ഇത്രയും തിരകിനിടയില്‍ കവിത എഴുതാന്‍ മനസ് കാണിച്ച എന്റെ സുഹുര്തിനു നന്ദി..... ഈ കവിതയ്ക്ക് ആള്‍ ഒരു ആമുഖം കൊടുത്തിടുണ്ട്‌ ഞാന്‍ അത് വിട്ടു പോയി ....... "ബാല്യവും കൌമാരവും വിട്ടു ......... യവ്വനത്തിലൊട്ടു പ്രവേശിച്ച്‌ ........ ജീവിത ഭാരവും ജീവിത സാഹജര്യങ്ങള്‍ .......... മാറി ജീവിക്കുന്ന ................. മരുഭൂമിയില്ലെ...എന്റെ യുവ സുഹൃത്തുകള്ക് വേണ്ടി " പാവം പാവം രാജകുമാരന്‍ ....................റിയേഷ് പി. ജെ.

സ്റ്റീന്‍ബെര്‍ഗ് ന്യൂയെന്റോ

സ്റ്റീന്‍ബെര്‍ഗ് ന്യൂയെന്റോ എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചു ഇന്നു ഏറ്റവും എളുപ്പത്തില്‍ ഒരു ഗാനം റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും.....പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക് ചെയാന്‍ ഏറ്റവും സിമ്പിള്‍ മാര്‍ഗമായി ഇതിനെ കണക്കാക്കാം ........ കൂടുതല്‍ അറിയുന്നതിന് www.steinberg.com എന്ന സൈറ്റ് സന്ദര്‍ശിക്കുക...............

നിത്യ വിശുദ്ധയാം കന്യാമറിയമേ.....

ഏറ്റം സുന്ദരമായ വരികള്‍ കൊണ്ടും ലളിതമായ സംഗീതം കൊണ്ടും ശ്രോതകളെ ഇന്നും പിടിച്ചിരുത്തുന്ന ഗാനങ്ങള്‍ നമ്മുടെ ചലച്ചിത്ര ഗാന ലോകത്തു ഉണ്ട് എന്നത് അഭിമാനികാവുന്ന ഒരു സംഗതിയാണ്....... നിത്യ വിശുദ്ധയാം കന്യാമറിയമേ നിന്‍ നാമം വാഴ്ത്തപെടട്ടെ നന്മ നിറഞ്ഞ നിന്‍ സ്നേഹ വാല്‍സല്യം ഞങ്ങള്‍കനുഗ്രഹമാകട്ടെ കാറ്റ് വിതച്ചു കൊടൂംകാറ്റ് വീശുന്ന മേച്ചില്‍ പുറങ്ങളീലുടെ അന്തികിടയനെ കാണാതെ അലയുന്ന ആട്ടിന്‍ പറ്റങ്ങള്‍ ഞങ്ങള്‍ - ആട്ടിന്‍ പറ്റങ്ങള്‍ ഞങ്ങള്‍ . ദുഖിതര്‍ ഞങ്ങള്കായി വാഗ്ക്താനം കിട്ടിയ സ്വര്‍ഗ്ഗ കവാടത്തിന്‍ മുന്നില്‍ മുള്‍മൂടി ചൂടി കുരിശു ചുമ്മന്നിത മുട്ടി വിളിക്കുന്നു ഞങ്ങള്‍ വീണ്ടും - മുട്ടി വിളിക്കുന്നു ഞങ്ങള്‍ വീണ്ടും നിത്യ വിശുദ്ധയാം കന്യാമറിയമേ നിന്‍ നാമം വാഴ്ത്തപെടട്ടെ നന്മ നിറഞ്ഞ നിന്‍ സ്നേഹ വാല്‍സല്യം ഞങ്ങള്‍കനുഗ്രഹമാകട്ടെ ഈ ഗാനം ഇന്നു നമ്മുടെ ദേവാലയങ്ങളില്‍ പാടുമ്പോള്‍ അറിയാതെ എല്ലാവരും അത് ഏറ്റു പാടാറുണ്ട് എന്ന സത്യം ഇവിടെ ഞാന്‍ ഓര്‍കുന്നു
My photo
Palakkad, Kerala, India